പ്രതീകാത്മക ചിത്രം 
India

കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ടു; സഹോദരിമാർക്ക് വിവാഹമോചനം വിധിച്ച് നാട്ടുകൂട്ടം, കേസ് 

ഫെബ്രുവരിയിൽചേർന്ന ജാത് പഞ്ചായത്ത് യോഗത്തിലാണ് വിവാഹമോചനത്തിന് നിർദേശം നൽകിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭർതൃഗൃഹത്തിൽ നടത്തിയ കന്യകാത്വ പരിശോധനയിൽ പരാജയപ്പെട്ട സഹോദരിമാർക്ക് വിവാഹമോചനം നിർദേശിച്ച് നാട്ടുകൂട്ടം. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത പൊലീസ് യുവതികളുടെ ഭർത്താക്കന്മാർക്കെതിരെയും ജാത് പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും കേസെടുത്തു. യുവതികളുടെ പരാതിയിലാണ് കേസെടുത്തത്. 

മുംബൈ കോലാപ്പുരിലെ കാഞ്ചർഭട്ട് സമുദായത്തിലാണ് വിവാഹശേഷം യുവതികളെ വിചിത്രമായ തീരുമാനത്തിന് വിധേയരാക്കിയത്. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ഭർതൃഗൃഹത്തിലെത്തിയപ്പോഴാണ് കന്യകാത്വപരിശോധനയ്ക്ക് വിധേയരാക്കിയത്. തുടർന്ന് കന്യകമാരല്ലെന്നാരോപിച്ച് ഭർത്താക്കൻമാരും വീട്ടുകാരും ഉപദ്രവിക്കാൻ തുടങ്ങിയെന്ന് യുവതികൾ പരാതിയിൽ പറയുന്നു. നഷ്‌ടപരിഹാരമായി 10 ലക്ഷം രൂപ ഭർത്താവിൻ്റെ വീട്ടുകാർ ആവശ്യപ്പെട്ടു. 

പ്രശ്‌നം പരിഹരിക്കാൻ ജാത്‌ പഞ്ചായത്തിനെ സമീപിച്ചപ്പോഴും പണം ആവശ്യപ്പെട്ടെന്ന് യുവതികൾ പൊലീസിനെ അറിയിച്ചു. 2021 ഫെബ്രുവരിയിൽചേർന്ന ജാത് പഞ്ചായത്ത് യോഗത്തിലാണ് വിവാഹമോചനത്തിന് നിർദേശം നൽകിയത്. ഇതിനൊപ്പം സമുദായത്തിൽ നിന്നും പുറത്താക്കിയെന്നും ഇവർ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

സവാളയ്ക്ക് പല രുചി, അരിയുന്ന രീതിയാണ് പ്രധാനം

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കട്ടെ; അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു; സണ്ണി ജോസഫ്

നാഷണൽ ആയുഷ് മിഷൻ കേരളയിൽ അവസരം; നേരിട്ട് നിയമനം

അണ്ടര്‍ 19 ഏഷ്യാ കപ്പ്; ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കു വേണ്ടത് 139 റണ്‍സ്

SCROLL FOR NEXT