ഹൈദരാബാദ്: സ്വകാര്യ എൻജിനീയറിങ് കോളജിലെ നാല് വിദ്യാർത്ഥികൾ ചേർന്ന് അതേ കോളജിലെ മറ്റൊരു വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. ആന്ധ്രപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ ഭിമാവരത്തെ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളാണ് ഇവർ.
ഇവരുടെ കൂടെ താമസിക്കുന്ന അങ്കിത് എന്ന യുവാവാണ് ക്രൂര പീഡനത്തിനിരയായത്. നെഞ്ചിലും കൈയിലും ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ്.
രണ്ട് ദിവസം മുൻപാണ് സംഭവം. ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹത്ത് പൊള്ളിക്കുകയും വടിയും പിവിസി പൈപ്പും ഉപയോഗിച്ച് അങ്കിത്തിനെ വിദ്യാർത്ഥികൾ മാറിമാറി അടിക്കുകയുമായിരുന്നു. വേദന കൊണ്ട് പുളയുന്ന അങ്കിത് അവരോട് മാപ്പപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. മർദനത്തിന്റെ കാരണം വ്യക്തമല്ല. വിദ്യാർത്ഥികൾ സ്വകാര്യ ഹോസ്റ്റലിലാണ് താമസിക്കുന്നതെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates