പ്രതീകാത്മക ചിത്രം 
India

നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

പരീക്ഷ മാറ്റിവയ്ക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ മാസം 21ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പരീക്ഷ മാറ്റിവയ്ക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. 

നീറ്റ് പിജി കൗണ്‍സലിങ് നടന്നുകൊണ്ടിരിക്കുകയാണെന്നും 21ന് പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്കു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഹര്‍ജിക്കാരുടെ വാദം തള്ളിയ കോടതി രണ്ടുലക്ഷത്തിലേറെ പേര്‍ പരീക്ഷയ്ക്കു ഹാജരാവുന്നുണ്ടെന്നും മാറ്റിവയ്ക്കുന്നത് അവര്‍ക്കു പ്രയാസമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരിയില്‍നിന്നു രാജ്യം കരകയറി വരുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ പരീക്ഷാ ക്രമം കൃത്യമായി പാലിക്കുകയാണ് വേണ്ടത്. പരീക്ഷ നടത്താന്‍ വൈകുന്നത് റെസിഡന്റ് ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യത്തിനു കാരണമാവും. ചികിത്സയെയും ഡോക്ടര്‍മാരുടെ ജോലിയേയും ബാധിക്കുമെന്നതിനാല്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഇ ഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

SCROLL FOR NEXT