സുശീല്‍ ചന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കുന്നു / എഎന്‍ഐ 
India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര ചുമതലയേറ്റു

2022 മെയ് 14 വരെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ സുശീല്‍ ചന്ദ്രയ്ക്ക് കാലാവധിയുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര ചുമതലയേറ്റു. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ സീനിയര്‍ അംഗമാണ് സുശീല്‍ ചന്ദ്ര. സുനില്‍ അറോറ വിരമിച്ച ഒഴിവിലാണ് സുശീല്‍ ചന്ദ്ര നിര്‍വാചന്‍ സദനിലെ പ്രധാന പദവിയിലേക്ക് നിയമിതനായത്.

2022 മെയ് 14 വരെ സുശീല്‍ ചന്ദ്രയ്ക്ക് കാലാവധിയുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ്, 2019 ഫെബ്രുവരി 14 നാണ് സുശീല്‍ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി നിയമിതനാകുന്നത്.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ ചെയര്‍മാനായിരിക്കെയായിരുന്നു സുശീല്‍ ചന്ദ്രയുടെ നിയമനം. 

അടുത്ത വര്‍ഷം ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലേക്ക് നിയമസഭ തെരഞ്ഞെടുപ്പ് സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ നടക്കും. ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാന നിയമസഭകളുടെ കാലാവധി മാര്‍ച്ച് മാസത്തിലും യുപി നിയമസഭയുടെ കാലാവധി മെയിലുമാണ് അവസാനിക്കുന്നത്.

1984 ബാച്ച് ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നാമത്തെ അംഗം. സുനില്‍ അറോറ വിരമിക്കുന്ന ഒഴിവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പുതിയ അംഗത്തെ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിയമിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT