പ്രതീകാത്മക ചിത്രം 
India

പരിക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു; 5ാംക്ലാസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; 12കാരന്‍ മരിച്ചു; എഫ്‌ഐആര്‍

പരീക്ഷയ്ക്ക് ശരിയായ വിധത്തില്‍ ഉത്തരം നല്‍കാന്‍ ഈ വിദ്യാര്‍ഥിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് പ്രകോപിതനായ അധ്യാപകന്‍ വിദ്യാര്‍ഥിയെ തലയിലും മുതുകിലും ദയയില്ലാതെ മര്‍ദിക്കുകയുയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അധ്യാപകന്റെ മര്‍ദനമേറ്റ് കുട്ടി  മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗൗതം ബുദ്ധനഗറിലെ സ്വകാര്യ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അധ്യാപകന്‍ സോറന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്.

ഒക്ടോബര്‍ ആറിന് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ അധ്യാപകന്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍ പരീക്ഷയ്ക്ക് ശരിയായ വിധത്തില്‍ ഉത്തരം നല്‍കാന്‍ ഈ വിദ്യാര്‍ഥിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് പ്രകോപിതനായ അധ്യാപകന്‍ വിദ്യാര്‍ഥിയെ തലയിലും മുതുകിലും ദയയില്ലാതെ മര്‍ദിക്കുകയുയായിരുന്നു. മര്‍ദനമേറ്റ് വിദ്യാര്‍ഥി ബോധരഹിതനായി നിലത്തുവീണതായും സ്‌കള്‍ അധികൃതര്‍ പറഞ്ഞു. 

പരിക്കേറ്റ കുട്ടിയെ ദാദ്രിയിലെ നവീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ലോക് നായക് ജയ്പ്രകാശ് ആശുപത്രിയിലേക്ക് മാറ്റി. അടിയേറ്റ് കുട്ടിയുടെ തലയിലെ മൂന്ന് ഞരമ്പുകള്‍ പൊട്ടിയതായി ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. ഒളിവില്‍ പോയ അധ്യാപകനായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

SCROLL FOR NEXT