കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ / എഎന്‍ഐ ചിത്രം 
India

മതപരിവര്‍ത്തനം നിരോധിക്കണം ; കര്‍ശന  നിയമം വേണമെന്ന് കേന്ദ്രമന്ത്രി

നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ പരിവര്‍ത്തനത്തിനെതിരെ കര്‍ശനവും ശാശ്വതവുമായ നിയമനിര്‍മ്മാണം ആവശ്യമാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനവും ശാശ്വതവുമായ നിയമനിര്‍മ്മാണം വേണമെന്ന് കേന്ദ്ര സാംസ്‌കാരികമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. ലവ് ജിഹാദിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ധര്‍മ്മ സ്വതന്ത്രത ( മത സ്വാതന്ത്ര്യം) ഓര്‍ഡിനന്‍സിനെപ്പറ്റി സംസാരിക്കുമ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. 

പ്രലോഭിപ്പിച്ചോ, ഭയപ്പെടുത്തിയോ, വാഗ്ദാനം നല്‍കിയോ, വഞ്ചിച്ചോ മതപരിവര്‍ത്തനം നടത്തുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, അത് ശാശ്വതമായി നിരോധിക്കേണ്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ തുടക്കം മുതലേ പറയുന്നതാണ്. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ പരിവര്‍ത്തനത്തിനെതിരെ കര്‍ശനവും ശാശ്വതവുമായ നിയമനിര്‍മ്മാണം ആവശ്യമാണ്. 

സംഭാഷണത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കപ്പെടാത്തപ്പോള്‍, നിയമം നിര്‍മ്മിക്കേണ്ടത് സ്വാഭാവികമാണ്. പതിറ്റാണ്ടുകളായി ചര്‍ച്ച നടക്കുന്നു.ആളുകളോട് ചോദിച്ചാല്‍ അവരും ഈ നിയമത്തെ അനുകൂലിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിയമത്തിലൂടെ ഒരു സമുദായത്തെ ബിജെപി ലക്ഷ്യമിടുന്നു എന്ന പ്രതിപക്ഷ ആരോപണത്തില്‍, 'ലവ്ജിഹാദ്' എന്ന വാക്ക് തന്റെ പാര്‍ട്ടി നല്‍കിയിട്ടില്ല എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

'സംശയമില്ല, വഹാബികൾക്ക് ആ സംഗീതജ്ഞനും നരകത്തിലാണ്'

കണ്ണൂരിൽ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു; സിസിടിവി ദൃശ്യം പുറത്ത്

ഇരട്ട പൗരത്വ വിവാ​​ദം; രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കണം; ഉത്തരവിട്ട് ഹൈക്കോടതി

കുപ്പി വെള്ളം വില്ലനാകുമോ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

SCROLL FOR NEXT