പ്രതീകാത്മക ചിത്രം 
India

ഡ്രൈവര്‍മാരെ ചാക്കിലിടും, സമ്പന്നരുടെ വീടുകളില്‍ പതിവായി മോഷണം; തെറ്റിന് മാപ്പ് ചോദിച്ച് ക്ഷേത്ര ദര്‍ശനം, സ്വന്തം പേരില്‍ രണ്ടു ബാങ്ക് അക്കൗണ്ട്, 'വിചിത്ര മോഷ്ടാവ്'

സമ്പന്നരുടെ വീടുകളില്‍ വീട്ടുജോലിക്ക് നിന്ന് സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സമ്പന്നരുടെ വീടുകളില്‍ വീട്ടുജോലിക്ക് നിന്ന് സ്ഥിരമായി മോഷണം നടത്തുന്ന യുവാവ് പിടിയില്‍. സൗമ്യമായ പെരുമാറ്റരീതിയിലൂടെയാണ് ഇയാള്‍ ജോലി തരപ്പെടുത്തിയിരുന്നത്. മോഷ്ടിച്ച് നേടിയ പണം രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചതായി കണ്ടെത്തി. പൈല്‍സ് ചികിത്സയ്ക്കായി കൈവശം ഉണ്ടായിരുന്ന 1.44 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. ഓരോ മോഷണത്തിന് ശേഷവും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നത് ഇയാളുടെ സ്ഥിരംരീതിയാണെന്ന് പൊലീസ് പറയുന്നു.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 27വയസുകാരനായ ജയന്തിലാലാണ് പിടിയിലായത്. ബിസിനസുകാരുടെ വീടുകള്‍ ലക്ഷ്യംവെച്ചാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. പത്താം തവണ മോഷണം നടത്താന്‍ ശ്രമിച്ചപ്പോഴാണ് അറസ്റ്റിലായത്. വാപിയില്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായാണ് ഇയാള്‍ മോഷ്ടിച്ച പണം നിക്ഷേപിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

സൗമ്യമായ പെരുമാറ്റം അഭിനയിച്ച് മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയാണ് വീട്ടുജോലി തരപ്പെടുത്തുന്നത്. സമ്പന്നരുടെ വീടുകളിലെ ഡ്രൈവര്‍മാരുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് മോഷണത്തിന്റെ ആദ്യപടി. വ്യവസായിയുടെ ഗാര്‍ഗ് ഹൗസില്‍ നിന്ന് ആറുലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് പിടിയിലായത്. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് ഇയാള്‍ മോഷണകുറ്റത്തിന് അറസ്റ്റിലായിട്ടുള്ളത്. മോഷണത്തിന് ശേഷം പതിവായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നത് ജയന്തിലാലിന്റെ സ്ഥിരം സ്വഭാവമാണെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മറ്റുള്ളവർക്ക് ഒരു ദിവസം 24 മണിക്കൂർ ആണെങ്കിൽ എനിക്ക് അത് 48 മണിക്കൂർ ആണ്', ഐശ്വര്യ റായ്‌യുടെ ബ്യൂട്ടി സീക്രട്ട്

ഓട്സ് ദിവസവും കഴിക്കാമോ? ​

'മ്യൂസിക്കല്‍ ചെയര്‍ അവസാനിപ്പിക്കൂ..' സഞ്ജുവിനെ എന്തിന് മൂന്നാമതിറക്കി? ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

SCROLL FOR NEXT