സുപ്രീംകോടതി  ഫയൽ
India

ഉന്നത പദവികളിലുള്ളവര്‍ വിദ്വേഷ പ്രസംഗത്തിലൂടെ ഒരു സമുദായത്തേയും അപകീര്‍ത്തിപ്പെടുത്തരുത്: സുപ്രീംകോടതി

വിദ്വേഷപ്രസംഗം, മീമുകള്‍, കാര്‍ട്ടൂണുകള്‍, ദൃശ്യകലകള്‍ ഇവയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഉജ്ജ്വല്‍ ഭൂയാന്‍ നിരീക്ഷിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മന്ത്രിമാരുള്‍പ്പടെ ഉന്നത പദവികളിലുള്ളവര്‍ വിദ്വേഷ പ്രസംഗത്തിലൂടെ ഒരു സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. വിദ്വേഷപ്രസംഗം, മീമുകള്‍, കാര്‍ട്ടൂണുകള്‍, ദൃശ്യകലകള്‍ ഇവയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഉജ്ജ്വല്‍ ഭൂയാന്‍ നിരീക്ഷിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം ഈയിടെ വലിയ വിവാദമായിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പ്രത്യേക വിഭാഗത്തെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിരീക്ഷണം. സിനിമയുടെ പേര് മാറ്റാന്‍ നിര്‍മാതാക്കള്‍ തയാറായതോടെ കോടതി ഹര്‍ജി തീര്‍പ്പാക്കി.

Those in high positions should not defame any community through hate speech: Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാബ് അല്‍-മന്ദേബ് അടച്ചുപൂട്ടുമോ?, ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം 'അവസാനിപ്പിക്കണം'; അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രവുമായി സൗദി

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച 'ഹീറോയിസം'; സഞ്ജു സാംസണ്‍ ഐസിസിയുടെ മികച്ച താരം

ഒരു രക്ഷയുമില്ല, ശരിക്കും അടിപൊളിയാണ് മന്ത്രി രാജന്‍; കുട്ടികളുടെ 'രാജാജി'; വിഡിയോ

'ആയുര്‍വേദത്തിനെതിരെയുള്ള പ്രൊപ്പഗാണ്ട'; ലിവര്‍ സിറോസിനെക്കുറിച്ച് കാണിക്കുന്നത് തെറ്റ്; വാഴ 2 നെതിരെ ഡോക്ടര്‍

ദഹനത്തിനും തുമ്മലിനും ചുമയ്ക്കും ഫലപ്രദം, കറിവേപ്പിലയുടെ ഔഷധ​ഗുണങ്ങൾ

SCROLL FOR NEXT