ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം കവരാനുള്ള ശ്രമം, സ്ക്രീൻഷോട്ട് 
India

ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവരാന്‍ സംഘം കുതിരപ്പുറത്ത്, ഒടുവില്‍- വീഡിയോ 

ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവരാന്‍ കവര്‍ച്ചാസംഘം നടത്തിയ ശ്രമം നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവരാന്‍ കവര്‍ച്ചാസംഘം നടത്തിയ ശ്രമം നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു. രാത്രിയില്‍ തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള അസാധാരണമായ കുര കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. നാട്ടുകാര്‍ വരുന്നത് കണ്ട് കവര്‍ച്ചാസംഘം കടന്നുകളഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശ് കാന്‍പൂരിലെ രാധാകൃഷ്ണ ക്ഷേത്രത്തിലാണ് സംഭവം. രാത്രിയില്‍ കുതിരപ്പുറത്താണ് മോഷ്ടാക്കള്‍ എത്തിയത്. ഒരാള്‍ കുതിരപ്പുറത്ത് തന്നെ ഇരിക്കുകയും രണ്ടാമത്തെയാള്‍ ഭണ്ഡാരം തുറന്ന് പണം കവരാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. അതിനിടെ അവിടെ ഉണ്ടായിരുന്ന തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കാന്‍ തുടങ്ങി. 

നായ്ക്കളുടെ കുര കേട്ട് നാട്ടുകാര്‍ ഉണരുകയും ഓടിയെത്തുകയും ചെയ്തു. ഇതോടെ ശ്രമം ഉപേക്ഷിച്ച് കവര്‍ച്ചാസംഘം കടന്നുകളയുകയായിരുന്നു. കവര്‍ച്ചാസംഘത്തിന് പിന്നാലെ നാട്ടുകാര്‍ ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരാള്‍ കുതിരപ്പുറത്തും രണ്ടാമത്തെയാള്‍ ഓടിയും പ്രദേശത്ത് നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT