ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്താൽ അടച്ച ഫീസ് തിരികെ നൽകണമെന്ന് യുജിസി. നിശ്ചിത കാലയളവിനുള്ളിൽ അഡ്മിഷൻ റദ്ദാക്കിയാൽ അടച്ച മുഴുവൻ ഫീസും തിരികെ നൽകണമെന്നാണ് യുജിസി നിർദേശം. ഇതിന്റെ മാനദണ്ഡങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫീസ് തിരികെ നൽകുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എതിർപ്പു പ്രകടിപ്പിച്ചാൽ പരാതി പരിഹാര സംവിധാനങ്ങളെ സമീപിക്കാം.
കേന്ദ്രസർവകലാശാലകളിലെ പ്രവേശന നടപടികൾ ഒക്ടോബർ 31നു മുൻപ് പൂർത്തിയാക്കണമെന്നാണ് നിർദേശം. സെപ്റ്റംബർ 30ന് ഉള്ളിൽ പ്രവേശനം റദ്ദാക്കുകയോ മറ്റൊരു സ്ഥാപനത്തിലേക്ക് മൈഗ്രേറ്റ് ചെയ്യുകയോ ചെയ്താൽ അടച്ച മുഴുവൻ ഫീസും തിരികെ നൽകണം. ഒക്ടോബർ 31ന് ഉള്ളിലാണെങ്കിൽ പ്രൊസസിങ് ഫീസായി 1000രൂപയിൽ താഴെ മാത്രം ഈടാക്കി ബാക്കി തിരികെ നൽകണം. സ്ഥാപനത്തിൽ, ഒക്ടോബർ 31നു ശേഷവും പ്രവേശന നടപടികൾ തുടരുന്നുണ്ടെങ്കിൽ 2018ലെ യുജിസി മാനദണ്ഡം അനുസരിച്ച് ഫീസ് റീഫണ്ട് അനുവദിക്കണം.
പ്രവേശന നടപടികൾ തുടരുന്ന സ്ഥാപനങ്ങളിൽ അഡ്മിഷൻ അവസാനിക്കുന്നതിന് 15 ദിവസം മുൻപാണ് പിൻവലിക്കുന്നതെങ്കിൽ മുഴുവൻ ഫീസും റീഫണ്ട് ചെയ്യണം. 15 ദിവസത്തിൽ താഴെയാണെങ്കിൽ 90 ശതമാനവും, അവസാന ദിവസം കഴിഞ്ഞ് 15 ദിവസത്തിനുള്ളിലാണെങ്കിൽ 80 ശതമാനവും റീഫണ്ട് അനുവദിക്കണം. 30 ദിവസത്തിനുള്ളിലാണെങ്കിൽ 50 ശതമാനം റീഫണ്ട് ആണ് നൽകേണ്ടത്. ചില സംസ്ഥാന സർവകലാശാലകളിൽ ഒക്ടോബറിന് ശേഷവും പ്രവേശന നടപടികൾ തുടരാറുള്ളതിനാലാണ് ഇത്തരത്തിൽ മാർഗരേഖ നൽകിയിരിക്കുന്നതെന്ന് യുജിസി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates