പ്രതീകാത്മക ചിത്രം 
India

രണ്ടുവര്‍ഷം നീണ്ട തിരച്ചില്‍; യുവതിയുടെ അസ്ഥികൂടം കാമുകന്റെ മുറിയ്ക്കുള്ളില്‍; പ്രതികളെ വലയിലാക്കി പൊലീസ്

2020 നവംബര്‍ ഇരുപതുമുതലാണ് ബിക്രം സിങ്ങിന്റെ മകള്‍ ഖുശ്ബുവിനെ കാണാതായാതെന്ന് പൊലിസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഫിറോസാബാദ്: രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയില്‍ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫിറോസാബാദിലെ കിത്തൗട്ട് ഗ്രാമത്തിലാണ് സംഭവം. 

2020 നവംബര്‍ ഇരുപതുമുതലാണ് ബിക്രം സിങ്ങിന്റെ മകള്‍ ഖുശ്ബുവിനെ കാണാതായാതെന്ന് പൊലിസ് പറഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 366, 363 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു. രണ്ടുവര്‍ഷമായി ഖുശ്ബുവിനും ഗൗരവിനും വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നെന്ന് സിര്‍സാഗഞ്ച് സര്‍ക്കിള്‍ ഓഫീസ് അനിവേശ് കുമാര്‍ പറഞ്ഞു.

ശനിയാഴ്ചയാണ് ഗൗരവ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിനായി ഖുശ്ബു സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് ഗൗരവ് പൊലീസിന് മൊഴി നല്‍കി. നവംബര്‍ 21ന് യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയില്‍ കുഴിച്ചിടുകയും പിന്നാലെ കുടുംബസമേതം നാടുവിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT