ഗ്യാന്‍വാപി മസ്ജിദ്‌ പിടിഐ
India

ഗ്യാന്‍വാപി പള്ളിയില്‍ പൂജയ്ക്ക് ഹിന്ദു വിഭാഗത്തിന് അനുമതി; സജ്ജീകരണമൊരുക്കാന്‍ ജില്ലാ ഭരണകൂടത്തോട് കോടതി

പൂജയ്ക്കായി അനുമതി തേടി വ്യാസ് കുടുംബാംഗമാണ് കോടതി സമീപിച്ചത്

സമകാലിക മലയാളം ഡെസ്ക്

വാരാണസി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തിന് ഉള്ളില്‍ പൂജ നടത്താനുള്ള ഹിന്ദു വിഭാഗത്തിന്റെ ആവശ്യം വാരാണസി ജില്ലാ കോടതി അംഗീകരിച്ചു. ഏഴു ദിവസത്തിനകം ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി.

വ്യാസ് കാ തെഖാനയില്‍ പൂജ നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നതെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജയിന്‍ പറഞ്ഞു. പള്ളി സമുച്ചയത്തില്‍ നാലു തെഖാനകളാണ് (അറകള്‍) ഉള്ളത്. ഇതില്‍ ഒന്ന് വ്യാസ് കുടുംബത്തിന്റെ അധീനതയിലാണ്.

1993ല്‍ അധികൃതര്‍ പള്ളി സമുച്ചയം മുദ്രവയ്ക്കുന്നതുവരെ ഇവിടെ പുരോഹിതനായ സോമനാഥ് വ്യാസ് പൂജ നടത്തിയിരുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സോമനാഥ് വ്യാസിന്റെ കൊച്ചുമകനായ ശൈലേന്ദ്ര കുമാര്‍ പഥക് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT