മഹുവ മൊയ്ത്ര /ഫയല്‍ ചിത്രം 
India

'ദുശാസന്‍ കോടതിയില്‍ നിന്ന് എന്ത് സംരക്ഷണമാണ് ലഭിക്കുക; ദ്രൗപതീ, ആയുധമെടുക്കൂ', എക്‌സില്‍ കുറിപ്പുമായി മഹുവ

സ്വയം അപമാനിക്കപ്പെട്ടവര്‍ അവരുടെ നാണം എങ്ങനെ മറയ്ക്കുമെന്നും മോശം ഭരണത്തിന്റെ ദുശാസന്‍ കോടതികളില്‍ നിന്ന് എന്ത് സംരക്ഷണം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ എക്‌സില്‍ കുറിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ ഹിയറിങില്‍ അപമാനകരമായ ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന്
തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. സ്വയം അപമാനിക്കപ്പെട്ടവര്‍ അവരുടെ നാണം എങ്ങനെ മറയ്ക്കുമെന്നും മോശം ഭരണത്തിന്റെ ദുശാസന്‍ കോടതികളില്‍ നിന്ന് എന്ത് സംരക്ഷണം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ എക്‌സില്‍ കുറിച്ചു. ദ്രൗപതീ, ആയുധമെടുക്കൂ, രക്ഷിക്കാന്‍ കൃഷ്ണന്‍ വരില്ല
എന്നാണ് അവര്‍ കുറിച്ചത്. 

വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിയുമായുള്ള ബന്ധം, എത്ര തവണ ദുബായില്‍ പോയി, ഏതു ഹോട്ടലിലാണ് താമസിച്ചത് തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍. കുടുംബ ആവശ്യങ്ങള്‍ക്കായി മൂന്ന് തവണയെങ്കിലും അവിടെ പോയിട്ടുണ്ടെന്ന മറുപടിയില്‍ തൃപ്തനാകാതെ അദ്ധ്യക്ഷന്‍ ചോദ്യം ആവര്‍ത്തിച്ചതോടെയാണ് മഹുവ പ്രകോപിതയായത്. വ്യക്തിപരമായ അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നാരോപിച്ചാണ് മഹുവ ഇറങ്ങിപ്പോയത്. 

അതേസമയം മഹുവ അന്വേഷണവുമായി സഹകരിച്ചില്ലെന്നും കമ്മിറ്റിക്കും തനിക്കുമെതിരെ ആക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചുവെന്നും അധ്യക്ഷന്‍ വിനോദ് സോങ്കന്‍ ആരോപിച്ചു. ഹിയറിങ് രീതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ എംപിമാരും ഇറങ്ങിപ്പോയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT