പ്രതീകാത്മക ചിത്രം 
India

ഇടിമിന്നലേറ്റ് അസമിൽ 18 കാട്ടാനകൾ ചരിഞ്ഞു; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

14 ആനകൾ മലമുകളിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ദിസ്പുർ: അസമിൽ ഇടിമിന്നലേറ്റ് 18 കാട്ടാനകൾ ചരിഞ്ഞു. അസം നാ​ഗോണിലെ ബമുനി ഹിൽസിലാണ് സംഭവം. 14 ആനകൾ മലമുകളിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.

പ്രദേശവാസികളാണ് കാട്ടാനകൾ കൂട്ടത്തോടെ ചത്ത വിവരം വനം വകുപ്പിനെ അറിയിച്ചത്. വനം വകുപ്പ് നടത്തിയ പരിശോധനയിൽ 18 ആനകൾ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ള. ഇടിമിന്നലേറ്റാണ് മരണം എന്നാണ് പ്രാഥമിക നി​ഗമനം. 

ഇടിമിന്നലേറ്റ ആനകൾ ചരിയുന്ന സംഭവം ഉണ്ടാവാറുണ്ടെങ്കിലും കൂട്ടത്തോടെ ആനകൾ ചരിയുന്നത് സംശയമുണർത്തുന്നു. കൂട്ടത്തോടെ ഇത്രയും ആനകൾ ഇടിമിന്നലേറ്റ് ചരിയുന്നത് ആദ്യമായാണെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥരും വ്യക്തമാക്കി. 

സംഭവത്തിൽ അന്വേഷണം നടത്തണം എന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് നടപടി ക്രമങ്ങൾ വേ​ഗത്തിൽ പൂർത്തിയാക്കണം എന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT