സുപ്രീം കോടതി /ഫയല്‍ 
India

'നീറ്റ് പിജി കൗണ്‍സലിങ്ങില്‍ ഇടപെടില്ല, വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കാനാവില്ല'

നീറ്റ് പിജി കൗണ്‍സലിങ്ങില്‍ ഇടപെടാനാവില്ലെന്നും വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിത്വത്തില്‍ ആക്കാനാവില്ലെന്നും സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സലിങ്ങില്‍ ഇടപെടാനാവില്ലെന്നും വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിത്വത്തില്‍ ആക്കാനാവില്ലെന്നും സുപ്രീം കോടതി. പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി, അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

കൗണ്‍സലിങ് സെപ്റ്റംബര്‍ ഒന്നിനു തുടങ്ങുമെന്നും അതിനു മുമ്പ് ഹര്‍ജി പരിഗണിക്കണമെന്നുമാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോലിയും അടങ്ങി ബെഞ്ച് അറിയിച്ചു.

''ഞങ്ങള്‍ അതില്‍ ഇടപെടില്ല. കൗണ്‍സലിങ് നടക്കട്ടെ, ഇനിയും അത് നിര്‍ത്തിവയ്ക്കാനാവില്ല. വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കാനാവില്ല'' - ബെഞ്ച് പ്രതികരിച്ചു.

നീറ്റ് പിജി പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ആന്‍ഡ് മെഡിക്കല്‍ സയന്‍സസിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പരീക്ഷയില്‍ വ്യാപക ക്രമക്കേടു നടന്നെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT