പ്രതീകാത്മക ചിത്രം 
India

കല്യാണം കഴിഞ്ഞ് ഒരാഴ്ച, വള വാങ്ങാന്‍ ഒരുമിച്ച് ചന്തയില്‍; ഭര്‍ത്താവ് നോക്കിനില്‍ക്കേ കാമുകനൊപ്പം ഒളിച്ചോടി നവവധു

ബിഹാറില്‍ കല്യാണം കഴിഞ്ഞ് ഒരാഴ്ച മാത്രമായിരിക്കേ, നവവധു കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ കല്യാണം കഴിഞ്ഞ് ഒരാഴ്ച മാത്രമായിരിക്കേ, നവവധു കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ഭര്‍ത്താവിനൊപ്പം ചന്തയില്‍ പോയ സമയത്ത്, ഭര്‍ത്താവ് നോക്കിനില്‍ക്കേയാണ് കാമുകനൊപ്പം യുവതി ഒളിച്ചോടിയത്.

പോദ്ദര്‍ കോളനി നിവാസികളാണ് യുവദമ്പതികള്‍. ജൂണ്‍ 14നായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞദിവസം വൈകീട്ട് വള കടയില്‍ കൊണ്ടുപോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇരുവരും ചന്തയില്‍ പോയ സമയത്താണ് നവവധു കാമുകനൊപ്പം ഒളിച്ചോടിയത്.

ഭര്‍ത്താവിന്റെ കൈയില്‍ പിടിച്ചുനടന്ന നവവധു, അപ്രതീക്ഷിതമായി യുവാവിനെ തള്ളിനീക്കിയ ശേഷം അവിടെ കാത്തുനിന്ന കാമുകന്റെ കൈയില്‍ പിടിച്ച് ഓടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അല്‍പ്പനേരം സ്തബ്ധനായി നിന്ന ഭര്‍ത്താവിനെ തിരിഞ്ഞുനോക്കി കൊണ്ട് തന്നെ പിന്തുടരരുത്‌ എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ കയറിയാണ് ഇരുവരും രക്ഷപ്പെട്ടത്.

കല്യാണത്തിന് ലഭിച്ച മുഴുവന്‍ ആഭരണങ്ങളും അണിഞ്ഞാണ് യുവതി ചന്തയിലേക്ക് പോയത്. മുഴുവന്‍ ആഭരണങ്ങളുമായാണ് യുവതി കാമുകനൊപ്പം കടന്നുകളഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുവാവ് പൊലീസ് സ്റ്റേഷനില്‍ എത്തിയ ഭാര്യയ്‌ക്കെതിരെ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT