പ്രതീകാത്മക ചിത്രം 
India

15 കാരിയെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു, ബാക്കി തുക കിട്ടാതെ വന്നപ്പോള്‍ വ്യാജ പരാതി; അമ്മയ്‌ക്കെതിരെ മനുഷ്യക്കടത്തിന് കേസ്

എന്നാല്‍ മുഴുവന്‍ തുകയും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ മാസം പൊലീസില്‍ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ നിതിന്‍ ലോഹാനി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ഡെറാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിന്റെ ചുരുളഴിച്ച് പൊലീസ്. പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ നാല് പേരെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡ് പൊലീസാണ് കേസെടുത്തത്. സാമ്പത്തിക നേട്ടത്തിനായി തന്റെ 15 കാരിയായ മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു സഹസ്രധാര റോഡ് നിവാസിയായ 35 കാരിയായ സ്ത്രീ.

എന്നാല്‍ മുഴുവന്‍ തുകയും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ മാസം പൊലീസില്‍ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ നിതിന്‍ ലോഹാനി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 137(2) പ്രകാരം രാജ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു. അന്വേഷണത്തിനിടയില്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലേക്ക് പെണ്‍കുട്ടിയെ മാറ്റിയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മനീഷ് (37), ലവി കുമാര്‍ (24) എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.

പിങ്കി മാലിക് (37) എന്ന സ്ത്രീ മുഖേനയാണ് ലവി കുമാര്‍ പെണ്‍കുട്ടിയെ അമ്മയില്‍ നിന്ന് 1.5 ലക്ഷം രൂപയ്ക്ക് വാങ്ങിയതെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായതായി സര്‍ക്കിള്‍ ഓഫീസര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് വിവാഹം കഴിപ്പിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇയാള്‍ പെണ്‍കുട്ടിയെ 2 ലക്ഷം രൂപയ്ക്ക് മനീഷിന് വില്‍ക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, മകളെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റതായും, പിങ്കിയില്‍ നിന്ന് 80,000 രൂപ മാത്രം ലഭിച്ചതിനാലാണ് തട്ടിക്കൊണ്ടുപോയെന്ന് വ്യാജ പരാതി നല്‍കിയതെന്നും അമ്മ സമ്മതിച്ചു.

Woman Wanted To 'Sell' Daughter For Rs 1.5 Lakh, Filed Case When She Got Half

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ

'സൗജന്യമുണ്ടെങ്കിൽ ബസിൽ തള്ളിക്കയറും, മക്കളെ വൻ തുക ഫീസ് നൽകി സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിക്കും'; വിവാദ പരാമർശവുമായി മന്ത്രി സി പി ജോൺ - വിഡിയോ

ഫ്രീയായി CCTV ഇൻസ്റ്റാലേഷൻ കോഴ്സ് പഠിക്കാം, സംരംഭകനാകാം; താമസവും ഭക്ഷണവും സൗജന്യം, ഇനി രണ്ട് ദിവസം മാത്രം

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരുന്നു, സാധാരണക്കാരെ ബാധിക്കുമോ?; സര്‍ക്കാരിന്റെ പുതിയ ഭേദഗതി വിശദമായി അറിയാം

'അതു കണ്ണീര്‍ക്കഥയല്ല, മോഹന്റെ മകനും കുടുംബവും ജര്‍മ്മനിയിലാണ്'; കുറിപ്പ്