India

അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് മോദി ജി പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ്

ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് മോദിജിയും ബിജെപി മാനിഫെസ്റ്റോയും പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി അമര്‍ സാബ്‌ളെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലക്ഷം രൂപ വീതം ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി അമര്‍ സാബ്‌ളെ. ജനങ്ങളെ കബളിപ്പിക്കാനും കുഴപ്പത്തിലാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

നാലുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരമൊരു കാര്യം ബിജെപി തെരഞ്ഞടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യക്കാര്‍ വിദേശത്തു നിക്ഷേപിച്ച കള്ളപ്പണം തിരികെ എത്തിക്കുമെന്നും ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദി വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അന്നു പറഞ്ഞ ആ 15 ലക്ഷം രൂപ എപ്പോഴാണ് അക്കൗണ്ടില്‍ വരികയെന്ന് മോഹന്‍ കുമാര്‍ ശര്‍മ വിവരാവകാശനിയമപ്രകാരം വിവരം ആരാഞ്ഞിരുന്നു. എന്നാല്‍ ചോദ്യം വിവരാവകാശനിയമത്തിന്റെ പരിധിയില്‍പ്പെടുന്നതായിരുന്നില്ലെന്നായിരുന്നു ഉത്തരം. 

ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് മോദിജിയും ബിജെപി മാനിഫെസ്റ്റോയും പറഞ്ഞിട്ടില്ലെന്ന് സാബ്‌ളെ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT