India

അന്ന് ഫക്രുദ്ദീന്‍ അലി; ഇന്ന് രാംനാഥ് കോവിന്ദ്; വിമര്‍ശനവുമായി രാമചന്ദ്ര ഗുഹ

പ്രസിഡന്റ്  രാം നാഥ്‌ കോവിന്ദ് ചെയ്തത് ഫക്രുദ്ദീന്‍ അലിക്ക് സമാനമായി നടപടിയാണെന്ന് രാമചന്ദ്ര ഗുഹ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കുകയും  സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത്  അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം  ഓര്‍മ്മപ്പെടുത്തിക്കാണ്ടായിരുന്നു ട്വീറ്റ്. പ്രസിഡന്റ്  രാം നാഥ്‌ കോവിന്ദ് ചെയ്തത് ഫക്രുദ്ദീന്‍ അലിക്ക് സമാനമായി നടപടിയാണെന്ന് ഗുഹ ട്വിറ്ററില്‍ കുറിച്ചു.

ഇത് ജനാധിപത്യമല്ലെന്നും ഇത് അധികാരദുര്‍വിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനകത്തും പുറത്തും ചര്‍ച്ച നടത്താന്‍ പോലും ധൈര്യമില്ലാത്ത ഭരണാധികാരിയുടെ പ്രവര്‍ത്തിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നിയമനിര്‍മ്മാണ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. 370ാം വകുപ്പ് റദ്ദാക്കി കൊണ്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിനുളള ബില്ലാണ് അവതരിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഐഎഫ്എഫ്‌കെ പ്രതിസന്ധി നീളുന്നു; ആറ് സിനിമകള്‍ക്ക് വിലക്ക്

കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

SCROLL FOR NEXT