India

ആന്ധ്രയ്ക്കു മാത്രം പോരാ; ബീഹാറിനും വേണം പ്രത്യേക പദവി

പുരോഗതിയുടെ കാര്യത്തില്‍ ദേശീയ ശരാശരിക്കും താഴെയാണ് ബീഹാര്‍ - ആന്ധ്രപ്രദേശിന്റെ ആവശ്യംന്യായമാണ്. വിഭജനത്തിന് ശേഷം ബീഹാര്‍ നേരിട്ട അതേ പ്രശ്‌നങ്ങളാണ് ആന്ധ്ര ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനോട് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ആന്ധ്രാപ്രദേശിനു പുറമേ ബീഹാറും രംഗത്ത്. പ്രത്യേകപദവി ലഭിക്കാതെ ബീഹാറില്‍ പുരോഗതി സാധ്യമാവില്ലെന്നും ആന്ധ്രയുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്കുന്നുവെന്നുമാണ് ജനതാദൾ യു വിന്റെ നിലപാട്.

'ആന്ധ്രപ്രദേശിന്റെ ആവശ്യംന്യായമാണ്. വിഭജനത്തിന് ശേഷം ബീഹാര്‍ നേരിട്ട അതേ പ്രശ്‌നങ്ങളാണ് ആന്ധ്ര ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. വിഭവശേഷികളെല്ലാം തന്നെ തെലുങ്കാനയിലേക്ക് പോയി'. ജനതാദള്‍ നേതാവ് കെ.സി.ത്യാഗി പറഞ്ഞു. ബീഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ടിരുന്നു. പുരോഗതിയുടെ കാര്യത്തില്‍ ദേശീയ ശരാശരിക്കും താഴെയാണ് ബീഹാറിന്റെ അവസ്ഥയെന്നാണ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ നിതീഷ് സൂചിപ്പിച്ചത്. ഇതേ ആവശ്യമുന്നയിച്ച് പട്‌നയില്‍ അഞ്ച് മണിക്കൂര്‍ നീളുന്ന സമരം നടത്തിയ ചരിത്രവും നിതീഷ്‌കുമാറിനുണ്ട്.

ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുമുള്ള വിശാല സഖ്യം അവസാനിപ്പിച്ച് കഴിഞ്ഞ ജൂലൈയിലാണ് ജെഡിയു ബിജെപിയുമായി സഖ്യം ചേര്‍ന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT