India

ഇരകള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നതുകൊണ്ടാണ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നത്: വിവാദ പ്രസ്താവനയുമായി ഹേമ മാലിനി 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പ്രതികരണവുമായി ബോളിവുഡ് നടിയും ബിജെപി നേതാവുമായ ഹേമ മാലിനി.

Author : സമകാലിക മലയാളം ഡെസ്ക്


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പ്രതികരണവുമായി ബോളിവുഡ് നടിയും ബിജെപി നേതാവുമായ ഹേമ മാലിനി. ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കുന്നുണ്ട്. അതു കൊണ്ടാണ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്.

'രാജ്യത്ത് നേരെത്തയും സ്ത്രീകള്‍ കുട്ടികള്‍ക്കുമെതിര ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. പണ്ട് ഇതിനു വലിയ പ്രധാന്യം ആരും നല്‍കിയിരുന്നില്ല. അതു കൊണ്ട് തന്നെ അതിക്രമങ്ങള്‍ക്ക് വലിയ പബ്ലിസിറ്റി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഇതിനു കൂടുതല്‍ പബ്ലിസിറ്റി ലഭിക്കുന്നു' ഹേമ മാലിനി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത്. സര്‍ക്കാര്‍ ഇതിനെതിരെ മുന്‍ കരുതല്‍ എടുക്കുകയും ഇതിന് പരിഹാരം കണ്ടെത്തുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടമുണ്ടാക്കുന്നുണ്ടെന്നും എംപി പറഞ്ഞു.

കത്വ, ഉന്നാവോ തുടങ്ങിയ സംഭവങ്ങളില്‍ ദേശവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം അതിക്രമങ്ങള്‍ പതിവ് സംഭവമാണെന്ന മട്ടില്‍ ബിജെപി എംപി കൂടിയായ ഹേമ മാലിനിയുടെ പ്രതികരണം. ഈ പ്രതികരണത്തിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ശക്തമായ പ്രതികരണങ്ങളാണ് നടക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT