India

ഇസ്ലാം വന്നത് പിന്നീട്; ബാബറിമസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയും; വര്‍ഗീയ കാര്‍ഡിറക്കി കോണ്‍ഗ്രസ് നേതാവ്

ബാബറി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം പണിയാനുള്ള ധൈര്യം ബിജെപിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ഷിംല: ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വീരഭദ്രസിംഗ്. രാജ്യത്ത് മുസ്ലീങ്ങള്‍ വന്നത് പിന്നീടാണ്. അതിനുമുന്‍പെ അയോധ്യയില്‍ രാമക്ഷേത്രം നിലനിന്നിരുന്നു. രാമക്ഷേത്രം തകര്‍ത്താണ് പള്ളി പണിതത്. അയോധ്യരാമന്റെ രാജധാനിയാണ്. അതുകൊണ്ട് മസ്ജിദ് നിലനില്‍ക്കുന്നിടത്ത് രാമക്ഷേത്രം പണിയുമെന്ന് വീരഭദ്രസിംഗ് പറഞ്ഞു.

ബാബറി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം പണിയാനുള്ള ധൈര്യം ബിജെപിക്കില്ല. ധൈര്യമുണ്ടെങ്കില്‍ ഇതിനകം തന്നെ ബിജെപിക്കാര്‍ ക്ഷേത്രം പണിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള ആത്മധൈര്യം ബിജെപിക്ക് ഇല്ലെന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവായ മുകേഷ് അഗ്നിഹോത്രി പറഞ്ഞു.

അതേസമയം ഇത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഭീരഭദ്രസിംഗ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT