പ്രതീകാത്മക ചിത്രം 
India

ഉത്തര്‍പ്രദേശില്‍ 22 കാരി നിരന്തരം കൂട്ടബലാത്സംഗത്തിനിരയായി; 'ഭയന്നോടിയത്' 900 കിലോമീറ്റര്‍; നാഗ്പൂരിലെത്തി പരാതി

ഉത്തര്‍പ്രദേശില്‍വച്ച് തുടര്‍ച്ചയായ ബലാത്സംഗത്തിനിരയായ യുവതി പരാതി നല്‍കാനായി സഞ്ചരിച്ചത് 900 കിലോമീറ്റര്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍വച്ച് തുടര്‍ച്ചയായ ബലാത്സംഗത്തിനിരയായ യുവതി പരാതി നല്‍കാനായി സഞ്ചരിച്ചത് 900 കിലോമീറ്റര്‍. ലക്‌നൗവില്‍ നിന്നും മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തിയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് യുവതിയെ പ്രേരിപ്പിച്ചതാകട്ടെ ഹാഥ്‌രസിലെ സംഭവവികാസങ്ങളാണ്.

നേപ്പാള്‍ സ്വദേശിനിയായ യുവതി രണ്ട് വര്‍ഷം മുന്‍പാണ് ഉത്തര്‍പ്രദേശില്‍ എത്തുന്നത്. സുഹൃത്തായ പ്രവീണ്‍ യാദവ് സാമ്പത്തികസഹായം വാഗ്ദാനം ചെയ്താണ് യുവതിയെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഇയാളുടെ സുഹൃത്തുക്കള്‍ പീഡനം വീഡിയോയില്‍ പകര്‍ത്തി, പിന്നാലെ യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡനദൃശ്യങ്ങള്‍ പ്രവീണ്‍ യാദവും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതായും യുവതി പരാതിയില്‍ പറയുന്നു. പ്രവീണ്‍ യാദവിനെയും സുഹൃത്തുക്കളെയും യുപി പൊലീസിനെയും ഭയന്നാണ് നാഗ്പൂരില്‍ പരാതി നല്‍കാനെത്തിയതെന്ന് യുവതി വെളിപ്പെടുത്തി. 

നേരത്തെ യുപിയിലെ കൊറാഡി സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ കേസ് ഒതുക്കിതീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇതോടെ യുപി പൊലീസില്‍ ഉള്ളവിശ്വാശം നഷ്ടമായെന്ന് യുവതി പറഞ്ഞു. നാഗ്പൂരിലുള്ള സുഹൃത്തിന്റെയും ഭര്‍ത്താവിന്റെയും നിര്‍ദേശപ്രകാരമാണ് യുവതി പരാതി നല്‍കാനായി ഇത്രയേറെ ദൂരം സഞ്ചരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT