പ്രതീകാത്മക ചിത്രം 
India

ഉത്തര്‍പ്രദേശില്‍ ബിരുദവിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; ബിജെപി നേതാവ് അറസ്റ്റില്‍

ബിരുദ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ബിജെപി - യുവമോര്‍ച്ച നേതാവ് ശ്യാം പ്രകാശ് ദ്വിവേദി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പ്രയാഗ്‌രാജ്:  ബിരുദ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ബിജെപി - യുവമോര്‍ച്ച നേതാവ് ശ്യാം പ്രകാശ് ദ്വിവേദി അറസ്റ്റില്‍. വാരാണസിക്കടതുത്ത ബക്ഷിഡാമിന് സമീപത്തുവച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കേസിലെ മറ്റൊരുപ്രതി അനിലിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. 

ആഴ്ചകള്‍ക്ക് മുന്‍പ് ശ്യാം പ്രകാശ് ദ്വിവേദിയും അനില്‍ ദ്വിവേദിയും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി ബിഎ വിദ്യാര്‍ത്ഥിനി ആരോപിച്ചിരുന്നു. തന്നെ ഹോട്ടലിലേക്ക് കൊണ്ടുപോയ സുഹൃത്തിനൊപ്പം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.

നേരത്തെയും പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി ഇവര്‍ മോശമായി പെരുമാറിയിരുന്നു. ഇത് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തയതായും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേണല്‍ഗഞ്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അവളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസിലെ പ്രധാനപ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT