India

എത്യോപ്യന്‍ എയര്‍ലൈന്‍സ് ദുരന്തം: ‌‌മരിച്ചവരിൽ നാലുപേർ ഇന്ത്യക്കാർ 

വിമാനത്തിലുണ്ടായിരുന്നതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കെനിയ സ്വദേശികളാണ്

സമകാലിക മലയാളം ഡെസ്ക്

അഡിസ് അബാബ: എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച 157 പേരിൽ നാല് പേർ ഇന്ത്യക്കാർ. വിമാനത്തിലുണ്ടായിരുന്നതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കെനിയ സ്വദേശികളാണ്. 32 കെനിയന്‍ ആളുകളാണ് അപകടത്തില്‍ മരിച്ചത്. എത്യോപ്യ, ഇറ്റലി, ചൈന, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, നെതര്‍ലാന്‍ഡ്‌സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 149 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കു തിരിച്ച ഇ ടി 302 വിമാനമാണ് തകർന്നത്. 

പറന്നുയർന്ന് കുറച്ച് സമയത്തിനുള്ളിൽ തന്നെ വിമാനം തകർന്ന് വീഴുകയായിരുന്നു. ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ന് രാവിലെ പ്രാദേശിക സമയം 8:44ഓടെയായിരുന്നു അപകടം. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT