India

ഒന്‍പതുപേര്‍ ചേര്‍ന്ന് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; 7 പേര്‍ പിടിയില്‍

സ്ത്രീകള്‍ ഭയന്നുനിലവിളിക്കുകയും തിരികെ കൊണ്ടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പ്രതികള്‍ ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്


നോയിഡ: ഒന്‍പതുപേര്‍ ചേര്‍ന്ന് മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. നോയിഡ സെക്ടറിലെ 135-ലെ ഫാംഹൗസില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ലൈംഗിക തൊഴിലാളികളായ സ്ത്രീകളില്‍ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെയാണ് ഒരു സ്ത്രീ തന്നെയും രണ്ടുസുഹൃത്തുക്കളെയും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി എക്‌സ്പ്രസ് വേ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. കഴിഞ്ഞദിവസം രാത്രി ലാജ്പുത് നഗര്‍ മെട്രോ സ്‌റ്റേഷന് സമീപത്തുനിന്ന് കാറില്‍ കയറ്റികൊണ്ടുപോയവര്‍ ഒരു ഫാംഹൗസിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. 

അതേസമയം ബലാത്സംഗത്തിനിരയായെന്ന് പരാതി നല്‍കിയ സ്ത്രീകള്‍ ലൈംഗികത്തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കിയതിന് ശേഷമാണ് കാറിലെത്തിയ രണ്ടുപേര്‍ ഫാംഹൗസിലേക്ക് കൊണ്ടുപോയത്. ഫാംഹൗസിലെത്തിയപ്പോള്‍ ഏഴുപേര്‍ കൂടി എത്തി.

ഇതോടെ സ്ത്രീകള്‍ ഭയന്നുനിലവിളിക്കുകയും തിരികെ കൊണ്ടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പ്രതികള്‍ ഇവരെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരത്തെ നല്‍കിയ പണം ബലമായി തിരികെവാങ്ങിക്കുകയും ചെയ്തു. ബലാത്സംഗത്തിനുശേഷം പ്രതികള്‍ സ്ത്രീകളെ പ്രധാനറോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നും സംഭവം നടന്ന ഫാംഹൗസ് സീല്‍ ചെയ്തിട്ടുണ്ടെന്നും ഗൗതംബുദ്ധനഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

SCROLL FOR NEXT