India

ഒരു കുടുംബത്തിലെ 17 പേര്‍ക്ക് കോവിഡ് ; ഹോട്ട്‌ സ്‌പോട്ടായി സിവാന്‍

ഡല്‍ഹിയിലെ സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബീഹാറില്‍ ഒരു കുടുംബത്തിലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിഹാറിലെ സിവാനിലാണ് സംഭവം. ഈ കുടുംബത്തിലെ ഒരംഗം നേരത്തെ ഒമാനില്‍ നിന്നെത്തിയിരുന്നു. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിലെ മറ്റെല്ലാവര്‍ക്കും രോഗബാധ ഉണ്ടെന്ന് കണ്ടെത്തിയത്. 

ഇതോടെ സിവാന്‍ ബീഹാറിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറി. സിവാനില്‍ നാല് സ്ത്രീകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബഗുസരായി സ്വദേസികളായ രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 15 നും 18 നും ഇടയില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ബീഹാറില്‍ കോവിഡ് ബാധിതരുടെ എണ്ണം 39 ല്‍ നിന്നും 51  ആയി ഉയര്‍ന്നു. 

ഡല്‍ഹിയിലെ സ്‌റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും കാന്‍സര്‍ രോഗികളാണ്. രാജ്യത്ത് കൊവിഡ് ബോധിച്ചവരുടെ എണ്ണം 5865 ആയി. മരണം 169 ആയി. ഇന്‍ഡോറില്‍ ഒരു ഡോക്ടറും ഇന്ന് മരിച്ചു. 24 മണിക്കൂറിനകം 20 പേരാണ് രാജ്യത്ത് മരിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം... ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്'

സീരിയല്‍ നടിക്ക് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു, നിരന്തരം അശ്ലീല സന്ദേശങ്ങള്‍: മലയാളി യുവാവ് ബംഗലൂരുവില്‍ അറസ്റ്റില്‍

'കോണ്‍ഗ്രസ് യുവരാജാവിന്റെ കല്യാണം നടക്കട്ടെ'; മോദിയെ പരിഹസിച്ച ഖാര്‍ഗെയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

SCROLL FOR NEXT