India

ഒരു ലക്ഷം വരെയുള്ള കര്‍ഷക വായ്പ എഴുതിതള്ളി യോഗി സര്‍ക്കാര്‍;  കര്‍ഷക വഞ്ചനയെന്ന് അഖിലേഷ് യാദവ്

ആദിത്യനാഥ്  മന്ത്രിസഭയുടെ ആദ്യ യോഗമാണ് ഒരു ലക്ഷം രൂപ വരെയുളള കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള തീരുമാനം കൈക്കൊണ്ടത് - കര്‍ഷക കടം എഴുതി തള്ളിയതിലൂടെ 36,000 കോടിയുടെ അധിക ബാധ്യത 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ വായപ് എഴുതിതള്ളുമെന്ന് പ്രകടപത്രികയിലെ വാഗ്ദാനം നടപ്പാക്കി ആദിത്യനാഥ് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന ആദിത്യനാഥ്  മന്ത്രിസഭയുടെ ആദ്യ യോഗമാണ് ഒരു ലക്ഷം രൂപ വരെയുളള കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തെ രണ്ടേ കാല്‍ ല്ക്ഷം പേര്‍ക്ക ആശ്വാസം പകരുന്ന നടപടിയാണിത്.   കര്‍ഷക കടം എഴുതി തള്ളിയതിലൂടെ 36,000 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 

കൂടാതെ സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകവായ്പയും എഴുതിതള്ളുമെന്ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടതെന്നാണ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രതികരണം. കര്‍ഷകരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിരിക്കുകയാണെന്നും ഇത് കൊണ്ട് പാവപ്പെട്ട കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകില്ലെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.

യുപിയില്‍ മദ്യനിരോധനം സംബന്ധിച്ച കാര്യത്തില്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ല. അതേസമയം പൂവാല ശല്യം തടയുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംതൃപ്തി പ്രകടപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT