India

ഓപ്പറേഷന്‍ തീയേറ്റര്‍ കാണാന്‍ ബിസിനസുകാരന് ആഗ്രഹം; 71 കാരന്റെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച് 'ഡോക്ടര്‍'

വളകമ്പനി ഉടമയായ നാഗേഷിനെയാണ് മുപ്പതുകാരനായ 'ഡോക്ടര്‍' കബളിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  കര്‍ണാടകയില്‍ ബിസിനസുകാരനെ വഞ്ചിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയതായി പരാതി. വളകമ്പനി ഉടമയായ നാഗേഷിനെയാണ് മുപ്പതുകാരനായ 'ഡോക്ടര്‍' കബളിപ്പിച്ചത്. ചിക്കമംഗളൂരൂവിലവാണ് സംഭവം.

ബിസിനസുകാരന്റെ പരാതിയില്‍ ജയാനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിസിനസ് ആവശ്യത്തിനായി ബംഗളൂരു ഹോട്ടലില്‍ റൂമെടുത്ത സമയത്താണ് തട്ടിപ്പിനിരയായത് എന്ന് 71കാരന്‍ പറയുന്നു. റൂമിന് സമീപത്തുള്ള ഹോട്ടലില്‍ ഉച്ചഭക്ഷണം  കഴിക്കുന്നതിനിടെ ഡോക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ തന്നെ സമീപിക്കുകയായിരുന്നു. നഗരത്തിലെ ഒരു പ്രധാന ആശുപത്രിയിലെ ഡോക്ടറാണെന്നും ഇയാള്‍ പറഞ്ഞതായി 71 കാരന്‍ പറയുന്നു.

സംസാരത്തിനിടെ ഓപ്പറേഷന്‍ തീയേറ്റര്‍ കാണാനുള്ള ആഗ്രഹം നാഗേഷ് ഡോക്ടറോട് വ്യക്തമാക്കി. ഓപ്പറേഷന്‍ തീയേറ്റര്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഡോക്ടര്‍ ഇയാളെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയിലെ തിരക്ക് കാരണം ഡോക്ടര്‍ക്ക് ഇയാളെ ഓപ്പറേഷന്‍ തീയേറ്റര്‍ കാണിക്കാനായില്ല. തിരിച്ച് രാത്രി ഏഴരയോടെ മുറിയില്‍ എത്തിയപ്പോഴാണ് തന്റെ ആഭരണങ്ങളും പണവും മോഷണം പോയ കാര്യം ഇയാള്‍ അറിയുന്നത്.  1.2 ലക്ഷം രൂപ, 51 ഗ്രാമുള്ള മാല, മോതിരം, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് നഷ്ടമായതെന്ന് നാഗേഷ് പററഞ്ഞു. ആശുപത്രിയിലെത്തിയ സമയത്ത് ഡോക്ടര്‍ ഹോട്ടല്‍ മുറിയിലെത്തി ഇവ മോഷ്ടിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT