India

കര്‍ണാടകയില്‍ ദുരിതപ്പെയ്ത്; അഞ്ചുമരണം, കോടികളുടെ നാശനഷ്ടം, ജനവാസകേന്ദ്രങ്ങള്‍ വെളളത്തില്‍ ( വീഡിയോ)

തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ കര്‍ണാടകയില്‍ രണ്ട് ആണ്‍ കുട്ടികള്‍ അടക്കം അഞ്ചു മരണം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ കര്‍ണാടകയില്‍ രണ്ട് ആണ്‍ കുട്ടികള്‍ അടക്കം അഞ്ചു മരണം. കൃഷി നശിച്ചത് ഉള്‍പ്പെടെ കോടികളുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.വടക്കന്‍ കര്‍ണാടകയില്‍ നിരവധി പുഴകള്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തില്‍ പ്രളയ ഭീതിയിലാണ് ജനം. അതിനിടെ ധാര്‍വാദ് മേഖലയില്‍ ജനവാസകേന്ദ്രങ്ങള്‍ വെളളത്തിന് അടിയിലായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വരുന്ന മൂന്ന് നാലു ദിവസങ്ങള്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേ്ന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതിതീവ്രമഴയ്ക്കുളള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കര്‍ണാടകയുടെ വടക്കും തെക്ക് ഉള്‍പ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് കനത്തമഴയ്ക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ കൃഷ്ണ ഉള്‍പ്പെടെയുളള നദികളില്‍ ജലനിരപ്പ് ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയി്പ്പ് നല്‍കുന്നു.

ഓഗസ്റ്റില്‍ പ്രളയത്തിന്റെ കെടുതി നേരിട്ട മുംബൈ- കര്‍ണാടക അതിര്‍ത്തി ജില്ലകള്‍ വീണ്ടും പ്രകൃതിക്ഷോഭത്തിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണ സേന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT