India

കര്‍ണാടകയില്‍ മുന്‍ മന്ത്രിയും അനുയായികളും ബിജെപി വിട്ടു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ബിജെപി സംസ്ഥാന മന്ത്രി ആനന്ദ് അസ്‌നോതികര്‍ ബി.ജെ.പി വിട്ട് ജനതാദള്‍ സെക്കുലറില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ബിജെപി സംസ്ഥാന മന്ത്രി ആനന്ദ് അസ്‌നോതികര്‍ ബി.ജെ.പി വിട്ട് ജനതാദള്‍ സെക്കുലറില്‍ ചേര്‍ന്നു.ജനതാദള്‍ മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവ ഗൗഡ, സംസ്ഥാന പ്രസിഡന്റ് എച്ച്ഡി കുമാരസ്വാമി എന്നിവരുടെ സാന്നfധ്യത്തിലാണ് ആനന്ദും അനുയായികളും ജെഡിഎസില്‍ ചേര്‍ന്നത്.

തനിക്കും തന്റെ കുടുംബത്തിനും ജില്ലയില്‍ നിന്ന് നേരിടേണ്ടി വന്ന ചില വേദനിപ്പിക്കുന്ന സംഭവങ്ങളെത്തുടര്‍ന്ന്, തന്റെ അനുയായികളും അഭ്യുദയകാംക്ഷികളും പുതിയൊരു പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാന്‍ തീരമാനിച്ചിരുന്നു. കാര്‍വാറും അങ്കോലയേയും പോലെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു പ്രാദേശിക പാര്‍ട്ടിയ്ക്ക് മാത്രമേ വികസനം കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും ആനന്ദ് പറഞ്ഞു.

2008 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കാര്‍വാറില്‍ നിന്നും വിജയിച്ച ആനന്ദ് പിന്നീട് രാജിവച്ച് ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന ഫിഷറീസ്, ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രിയായിരുന്നു. ബി.എസ് യദിയൂരപ്പയായിരുന്നു അന്ന് മുഖ്യമന്ത്രി.ബി.ജെ.പി ടിക്കറ്റില്‍ കാര്‍വാറില്‍ നിന്നും ഉപതെരഞ്ഞെടുപ്പ് വിജയിച്ച ആനന്ദിന് 2013 തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

SCROLL FOR NEXT