India

കര്‍ണാടകയില്‍ മുന്‍ മന്ത്രിയും അനുയായികളും ബിജെപി വിട്ടു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ബിജെപി സംസ്ഥാന മന്ത്രി ആനന്ദ് അസ്‌നോതികര്‍ ബി.ജെ.പി വിട്ട് ജനതാദള്‍ സെക്കുലറില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ ബിജെപി സംസ്ഥാന മന്ത്രി ആനന്ദ് അസ്‌നോതികര്‍ ബി.ജെ.പി വിട്ട് ജനതാദള്‍ സെക്കുലറില്‍ ചേര്‍ന്നു.ജനതാദള്‍ മേധാവിയും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവ ഗൗഡ, സംസ്ഥാന പ്രസിഡന്റ് എച്ച്ഡി കുമാരസ്വാമി എന്നിവരുടെ സാന്നfധ്യത്തിലാണ് ആനന്ദും അനുയായികളും ജെഡിഎസില്‍ ചേര്‍ന്നത്.

തനിക്കും തന്റെ കുടുംബത്തിനും ജില്ലയില്‍ നിന്ന് നേരിടേണ്ടി വന്ന ചില വേദനിപ്പിക്കുന്ന സംഭവങ്ങളെത്തുടര്‍ന്ന്, തന്റെ അനുയായികളും അഭ്യുദയകാംക്ഷികളും പുതിയൊരു പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാന്‍ തീരമാനിച്ചിരുന്നു. കാര്‍വാറും അങ്കോലയേയും പോലെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു പ്രാദേശിക പാര്‍ട്ടിയ്ക്ക് മാത്രമേ വികസനം കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും ആനന്ദ് പറഞ്ഞു.

2008 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കാര്‍വാറില്‍ നിന്നും വിജയിച്ച ആനന്ദ് പിന്നീട് രാജിവച്ച് ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന ഫിഷറീസ്, ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രിയായിരുന്നു. ബി.എസ് യദിയൂരപ്പയായിരുന്നു അന്ന് മുഖ്യമന്ത്രി.ബി.ജെ.പി ടിക്കറ്റില്‍ കാര്‍വാറില്‍ നിന്നും ഉപതെരഞ്ഞെടുപ്പ് വിജയിച്ച ആനന്ദിന് 2013 തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

പുതിയ ഓണ്‍ലൈന്‍ ഗെയിമിങ് നിയമം: പതിവ് മത്സരങ്ങളെ ഒഴിവാക്കിയേക്കുമെന്ന് സുപ്രീംകോടതി

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

SCROLL FOR NEXT