India

കാര്‍ റേസര്‍ അശ്വിന്‍ മരിച്ച അപകടം ഫേസ്ബുക്ക് ലൈവില്‍ കൊടുത്ത യുവാവിനെതിരെ പ്രതിഷേധം

പ്രമുഖ കാര്‍ റേസിങ് താരം അശ്വിനും ഭാര്യയും മരിക്കാനിടയായ കാര്‍ അപകടം സാഡി സിന എന്ന് പേരുള്ള യുവാവാണ് ഫേസ്ബുക്കില്‍ നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രമുഖ കാര്‍ റേസിങ് താരം അശ്വിനും ഭാര്യയും മരിക്കാനിടയായ കാര്‍ അപകടം സാഡി സിന എന്ന് പേരുള്ള യുവാവാണ് ഫേസ്ബുക്കില്‍ നല്‍കിയത്. അപകടത്തില്‍പ്പെട്ട കാര്‍ കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ലൈവായി നല്‍കിയത്. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണുള്ളത്. 

അശ്വിനും ഭാര്യ നിവേദിതയും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിനും പാല്തതിനും ഇടയില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ വന്‍ തീപെടുത്തമുണ്ടാവുകയും ചെയ്തു. തീയണച്ച ശേഷം കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടം നടക്കുമ്പോള്‍ അതുവഴി വന്ന യുവാവ് ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവ് ആയി നല്‍കുകയായിരുന്നു. 40 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏകദേശം 94000 പേരാണ് കണ്ടത്. വീഡിയോയ്‌ക്കൊപ്പം യുവാവിന്റെ ദൃസാക്ഷി വിവരണവും ഉണ്ടായിരുന്നു.

രണ്ടു പേരുടെ മരണത്തിനിടയാക്കിയ സംഭവമാണ് ലൈവായി നല്‍കിയതെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. രണ്ടു പേര്‍ അപകടത്തില്‍ പെടുന്നത് പ്രശ്‌സ്തിക്കായി ചിത്രീകരിച്ചു എന്ന് പലരും കുറ്റപ്പെടുത്തുന്നത്. കത്തുന്ന കാറിന്റെ അടുത്തു പോകുന്നത് അസാധ്യമാണെങ്കിലും പ്രശസ്തിക്ക് വേണ്ടി അത് പകര്‍ത്തുന്നത് അധാര്‍മികമാണെന്നാണ് വിമര്‍ശകരുടെ പക്ഷം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

SCROLL FOR NEXT