India

14 വര്‍ഷം ശിക്ഷയില്‍ 24 മാസം ഒന്നുമല്ലെന്ന് സുപ്രിം കോടതി; ലാലുവിന്റെ ജാമ്യാപേക്ഷ തള്ളി

ലാലുവിന് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി തലവന്‍ ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.കഴിഞ്ഞ 24 മാസമായി താന്‍ ജയിലില്‍ ആണെന്ന് വാദിച്ച ലാലുവിനോട് ജീവപര്യന്തം ശിക്ഷയില്‍ 24 മാസമൊന്നും ഒരു കണക്കേയല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ
മറുപടി. ലാലുവിന് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലാലു ജാമ്യത്തിന് അപേക്ഷിച്ചിരുന്നത്.

രാഷ്ട്രീയമായ ഇടപെടലുകളിലൂടെ ജാമ്യവ്യവസ്ഥകളെ ദുരുപയോഗം ചെയ്യുമെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചു. ഒരു ദിവസം പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞ എട്ടുമാസമായി ചികിത്സാ ആവശ്യങ്ങള്‍ക്കെന്നും പറഞ്ഞ് ലാലുപ്രസാദ് യാദവ് ആശുപത്രിയില്‍ വിഐപി പരിഗണനയിലാണ് എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. 

ജയിലില്‍ കഴിയുന്ന തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ലാലുപ്രസാദ് യാദവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലാണ് ലാലുപ്രസാദ് യാദവ് ശിക്ഷ അനുഭവിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT