India

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് ബംഗ്ലാദേശ് ഭീകരസംഘടന; നുഴഞ്ഞുകയറിയത് 125ഓളം തീവ്രവാദികള്‍, ക്ഷേത്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയെന്ന് എന്‍ഐഎ

ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാഅത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് എന്‍ഐഎ മേധാവി വൈസി മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാഅത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശ് കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് എന്‍ഐഎ മേധാവി വൈസി മോദി. 125ഓളം ഭീകരരെ അഞ്ച് സംസ്ഥാനങ്ങളില്‍  വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളം, കര്‍ണാടക, ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഭീകകര്‍ നുഴഞ്ഞുകയറിയിരിക്കുന്നത്. 

എടിഎസ് മേധാവിമാരുടെ യോഗത്തില്‍ സംസാരിക്കവെയായിരുന്നു എന്‍ഐഎ തലവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന ലേബലിലാണ് ഇവര്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

2014നും 20നും18നും ഇടയില്‍ ജെഎംബി ബെംഗലൂരുവില്‍ 22ഓളം ഒളിത്താവളങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘടനയെ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു. 

കര്‍ണാടക അതിര്‍ത്തിയിലെ കൃഷ്ണഗിരി മലനിരകളില്‍ റോക്കറ്റ് ലോഞ്ച് പരീക്ഷണം നടത്തിയെന്നും മ്യാന്‍മാറില്‍ റോഹിങ്ക്യന്‍ മുസ്‌ലിമുകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് മറപടിയായി ബുദ്ധക്ഷേത്രങ്ങള്‍ അക്രമിക്കാന്‍ പദ്ധതിയിട്ടുവെന്നും എന്‍ഐഎ വെളിപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT