India

കോണ്‍ഗ്രസ് ഒറ്റകക്ഷി; കര്‍ണാടകയില്‍ തൂക്കുസഭയെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വേ.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് അഭിപ്രായ സര്‍വ്വേ. അതേസമയം ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ തൂക്കുസഭയായിരിക്കും കര്‍ണാടകയില്‍ വരുകയെന്നും ഇന്ത്യ ടുഡേയുടെ നേതൃത്വത്തിലുളള അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നു.

225 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടാന്‍ 112 സീറ്റുകള്‍ വേണം.നിലവിലെ സാഹചര്യത്തില്‍ ഈ മാജിക്ക് നമ്പറിലേക്ക്  ഒരു പാര്‍ട്ടിയും എത്തില്ലെന്ന് സര്‍വ്വേ കണക്കുകൂട്ടുന്നു.

സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് 90 മുതല്‍ 101 സീറ്റുകള്‍  വരെ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും പുറത്താക്കി അധികാരം പിടിക്കാന്‍ ശക്തമായി പ്രചാരണ രംഗത്തുളള ബിജെപിക്ക് 78 മുതല്‍ 86 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കുകയുളളുവെന്നും സര്‍വ്വേ പ്രവചിക്കുന്നു.

ബിഎസ്പിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ ഒരുങ്ങുന്ന എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ എസ് തെരഞ്ഞെടുപ്പില്‍ തുറുപ്പുചീട്ടാകും. 34 മുതല്‍ 43 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിക്കുന്ന അഭിപ്രായസര്‍വ്വേ സംസ്ഥാനത്ത് ആര് ഭരിക്കണമെന്ന് സഖ്യം തീരുമാനിക്കുന്ന സാഹചര്യം വരുമെന്നും കണക്കുകൂട്ടുന്നു.

കോണ്‍ഗ്രസിന് 37 ശതമാനം വോട്ടുവിഹിതം പ്രവചിക്കുന്ന അഭിപ്രായസര്‍വ്വേയില്‍ ബിജെപിക്കും ജെഡിഎസ്-ബിഎസ്പി സഖ്യത്തിനും യഥാക്രമം 35 ശതമാനവും 19 ശതമാനവും വോട്ടുവിഹിതം ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT