India

ക്ലാസില്‍ നിന്ന് പുറത്താക്കി; പ്രിന്‍സിപ്പാളിന് വെടിവച്ച് വീഴ്ത്തി 17കാരന്‍

ക്ലാസില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനെ വെടിവച്ചു വീഴ്ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ക്ലാസില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പ്രധാനാധ്യാപകനെ വെടിവച്ചു വീഴ്ത്തി. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. സ്‌കൂളില്‍ സ്ഥിരം പ്രശ്‌നക്കാരനായതോടെ മുന്‍പ് പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് 16 ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് വിദ്യാര്‍ത്ഥി ബിജ്‌നോറിലെ സ്‌കൂളിലെത്തിയത്. 

പെട്ടെന്ന് ക്ഷുഭിതാനാകുന്ന 17കാരന്‍ മറ്റ് വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചിരുന്നതായി അധ്യാപകര്‍ പറയുന്നു. ഇന്നലെ രാവിലെ അമ്മയുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി അച്ചടക്ക നടപടി പിന്‍വലിച്ച് തന്നെ ക്ലാസില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ നിലപാടില്‍ ഉറച്ചുനിന്നു. അമ്മയോടൊപ്പം പോയ വിദ്യാര്‍ത്ഥി നാടന്‍ തോക്കുമായി തിരിച്ചെത്തിയാണ് പ്രധാനാധ്യപകനെ വെടിവച്ചത്.

ഓഫീസ് മുറിയിലേക്ക് ഓടിക്കയറിയ കുട്ടി പ്രിന്‍സിപ്പാളിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പ്രിന്‍സിപ്പാളിന്റെ, തോളെല്ലിന് വെടിയേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അധ്യാപകന്‍ അപകട നില തരണം ചെയ്തു. വെടിവച്ച ശേഷം തോക്കുമായി ഒളിവില്‍ പോയ വിദ്യാര്‍ത്ഥിയെ പൊലീസ് തിരയുകയാണ്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ 17 കാരനെതിരെ കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT