India

'ഗോഡ്സെ ആദ്യ തീവ്രവാദി'; കമല്‍ ഹാസന് എതിരെ ചെരുപ്പേറ്

മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് നേരെ ചെരുപ്പേറ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്‌സെയാണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ കടുത്ത പ്രതിഷേധമുയര്‍ന്നിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മധുര: മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് നേരെ ചെരുപ്പേറ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്‌സെയാണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ കടുത്ത പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. തിരുപ്പറന്‍കുണ്ട്രം നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബുധനാഴ്ചയാണ് സംഭവം. 

സംഭവത്തില്‍ ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകരായ പതിനൊന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കമല്‍ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. എന്നാല്‍ അദ്ദേഹത്തിന് ചെരുപ്പേറ് ഏറ്റില്ലെന്നും ആള്‍ക്കൂട്ടതിന് ഇടയിലാണ് വീണതെന്നും പൊലീസ് വ്യക്തമാക്കി. 

നേരത്തെ ഹിന്ദു സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമലിന് എതിരെ തമിഴ്‌നാട് പൊലീസ് ക്രിമിനല്‍ കേസെടുത്തിരുന്നു.

'സ്വന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സെ എന്നാണ്' ഇങ്ങനെയായിരുന്നു കമലിന്റെ പരാമര്‍ശം. ഇതിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.  

വിവാദം കനത്തതോടെ കമലിന്റെ വാക്കുകള്‍ വളച്ചൊടിച്ചിതാണെന്നും തെറ്റിദ്ധാരണ നീക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും നല്‍കണം എന്നുമാവശ്യപ്പെട്ട് മക്കള്‍ നീതി മയ്യവും രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

SCROLL FOR NEXT