India

'ഗോഡ്സെ ആദ്യ തീവ്രവാദി'; കമല്‍ ഹാസന് എതിരെ ചെരുപ്പേറ്

മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് നേരെ ചെരുപ്പേറ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്‌സെയാണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ കടുത്ത പ്രതിഷേധമുയര്‍ന്നിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മധുര: മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് നേരെ ചെരുപ്പേറ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഗോഡ്‌സെയാണെന്ന പരാമര്‍ശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ കടുത്ത പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. തിരുപ്പറന്‍കുണ്ട്രം നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബുധനാഴ്ചയാണ് സംഭവം. 

സംഭവത്തില്‍ ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകരായ പതിനൊന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കമല്‍ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. എന്നാല്‍ അദ്ദേഹത്തിന് ചെരുപ്പേറ് ഏറ്റില്ലെന്നും ആള്‍ക്കൂട്ടതിന് ഇടയിലാണ് വീണതെന്നും പൊലീസ് വ്യക്തമാക്കി. 

നേരത്തെ ഹിന്ദു സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമലിന് എതിരെ തമിഴ്‌നാട് പൊലീസ് ക്രിമിനല്‍ കേസെടുത്തിരുന്നു.

'സ്വന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്‌സെ എന്നാണ്' ഇങ്ങനെയായിരുന്നു കമലിന്റെ പരാമര്‍ശം. ഇതിനെതിരെ ബിജെപി ഉള്‍പ്പെടെയുള്ള വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.  

വിവാദം കനത്തതോടെ കമലിന്റെ വാക്കുകള്‍ വളച്ചൊടിച്ചിതാണെന്നും തെറ്റിദ്ധാരണ നീക്കന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും നല്‍കണം എന്നുമാവശ്യപ്പെട്ട് മക്കള്‍ നീതി മയ്യവും രംഗത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT