ഗോരക്ഷാ പ്രവര്‍ത്തകര്‍ - എഎഫ്പി 
India

ഗോരക്ഷകരുടെ കടുത്ത ക്രൂരതയ്ക്ക് ഇത്തവണ ഇരയായത് കാശ്മീരി മുസ്ലിം കുടുംബം; ഒന്‍പതു കാരിയെ പോലും വെറുതെ വിടാതെ അക്രമം; നിസഹായായി കൈകൂപ്പി അമ്മ

Author : സമകാലിക മലയാളം ഡെസ്ക്

ജെമ്മു: ഗോ രക്ഷകരുടെ കടുത്ത ക്രൂരതയ്ക്ക് ഇത്തവണ ഇരയായത് ഒന്‍പത് കാരിയും അമ്മയുമടങ്ങുന്ന നാടോടി മുസ്ലിം കുടുംബം. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഗോ രക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് കുടുംബത്തെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തായതോടെ ക്രൂരതയുടെ പുതിയ മുഖമാണ് ലോകം കണ്ടത്.

കന്നുകാലികളെ വളര്‍ത്തിയിരുന്ന ഇവരുടെ ഷെഡ് തീവെക്കുകയും കുട്ടികളെയടക്കം ഉപദ്രവിക്കുകയും ചെയ്തു. ഉപദ്രവിക്കരുതെന്ന് നിസാഹയായി കുട്ടിയുടെ മാതാവ് കൈകൂപ്പ് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഗോ രക്ഷകര്‍ എണ്ണത്തില്‍ കൂടുതലായതിനാല്‍ തടയാന്‍ പറ്റിയില്ലെന്നാണ് ഇവര്‍ ന്യായീകരിക്കുന്നത്.

11 ആളുകളെ ഇതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഒന്‍പത് കാരിയടക്കം അഞ്ച് പേരടങ്ങിയ കുടുംബത്തെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് വന്ന ഗോരക്ഷകര്‍ മര്‍ദിച്ചത്. അതേസമയം, അനുമതിയില്ലാതെ കന്നുകാലികളെ കടത്തി എന്നാരോപിച്ച് കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും പോലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി