ഗോരക്ഷാ പ്രവര്‍ത്തകര്‍ - എഎഫ്പി 
India

ഗോരക്ഷകരുടെ കടുത്ത ക്രൂരതയ്ക്ക് ഇത്തവണ ഇരയായത് കാശ്മീരി മുസ്ലിം കുടുംബം; ഒന്‍പതു കാരിയെ പോലും വെറുതെ വിടാതെ അക്രമം; നിസഹായായി കൈകൂപ്പി അമ്മ

സമകാലിക മലയാളം ഡെസ്ക്

ജെമ്മു: ഗോ രക്ഷകരുടെ കടുത്ത ക്രൂരതയ്ക്ക് ഇത്തവണ ഇരയായത് ഒന്‍പത് കാരിയും അമ്മയുമടങ്ങുന്ന നാടോടി മുസ്ലിം കുടുംബം. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഗോ രക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് കുടുംബത്തെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തായതോടെ ക്രൂരതയുടെ പുതിയ മുഖമാണ് ലോകം കണ്ടത്.

കന്നുകാലികളെ വളര്‍ത്തിയിരുന്ന ഇവരുടെ ഷെഡ് തീവെക്കുകയും കുട്ടികളെയടക്കം ഉപദ്രവിക്കുകയും ചെയ്തു. ഉപദ്രവിക്കരുതെന്ന് നിസാഹയായി കുട്ടിയുടെ മാതാവ് കൈകൂപ്പ് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഗോ രക്ഷകര്‍ എണ്ണത്തില്‍ കൂടുതലായതിനാല്‍ തടയാന്‍ പറ്റിയില്ലെന്നാണ് ഇവര്‍ ന്യായീകരിക്കുന്നത്.

11 ആളുകളെ ഇതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഒന്‍പത് കാരിയടക്കം അഞ്ച് പേരടങ്ങിയ കുടുംബത്തെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് വന്ന ഗോരക്ഷകര്‍ മര്‍ദിച്ചത്. അതേസമയം, അനുമതിയില്ലാതെ കന്നുകാലികളെ കടത്തി എന്നാരോപിച്ച് കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും പോലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

SCROLL FOR NEXT