India

ചെന്നൈയിൽ കുടുങ്ങി, നാട്ടിലെത്താൻ ബോട്ട് വാടകയ്ക്കെടുത്ത് 1100 കിലോമീറ്റർ യാത്ര 

ബോട്ടിലുണ്ടായിരുന്നവരെയെല്ലാം  പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കി

സമകാലിക മലയാളം ഡെസ്ക്



ചെന്നൈ:
കോവിഡ് 19ന്റെ വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ചെന്നൈയിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ 1100 കിലോമീറ്റർ താണ്ടി സ്വദേശത്തെത്തി. കടൽ മാർ​ഗം യാത്ര ചെയ്താണ് ഇവർ ചെന്നൈയിൽ നിന്ന് ഒഡീഷയിലെ ​ഗഞ്ചാം ജില്ലയിലേക്ക് എത്തിയത്. 

ചെന്നൈയിൽ‌ നിന്ന് വാടകയ്ക്ക് എടുത്ത ബോട്ടിലായിരുന്നു യാത്ര. ആന്ധ്രാപ്രദേശില്‍ നിന്നുള്ള 14 തൊഴിലാളികള്‍ ഉള്‍പ്പെടെ 39 പേര്‍ ബോട്ടിലുണ്ടായിരുന്നു. ഏപ്രില്‍ 24ന് യാത്ര ആരംഭിച്ച ഇവരെ തീരത്തെത്തിയ ഉടനെതന്നെ  ആശുപത്രിയിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ ഹരപ്രസാദ് ഭോയി അറിയിച്ചു.

ബോട്ടിലുണ്ടായിരുന്നവരെയെല്ലാം  പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള തൊഴിലാളികള്‍ ദാങ്കുരു തീരത്തിറങ്ങിയതായി തഹസില്‍ദാര്‍ അറിയിച്ചു. 

കഴിഞ്ഞയാഴ്ച 27 മത്സ്യത്തൊഴിലാളികള്‍ ആന്ധ്രാപ്രദേശിന് സമീപം ഇച്ഛാപൂര്‍ണ തീരത്തെത്തിയിരുന്നു. ശനിയാഴ്ച 38 തൊഴിലാളികള്‍ പതി സോനേപൂര്‍ തീരത്തും എത്തി. എല്ലാവര്‍ക്കും ക്വാറന്റൈൻ ഏർപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തരൂരിൻ്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയശാസ്ത്രങ്ങള്‍ രണ്ട്'; പോസ്റ്റ്‌ പങ്കുവെച്ച് ശശി തരൂർ, വീണ്ടും വിവാദം

മിത്രനീലിമ എഴുതിയ കവിത നീല ചൂണ്ടയില്‍ കോര്‍ത്തു കോര്‍ത്തങ്ങനെ...

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

എറണാകുളത്തപ്പന്‍ ക്ഷേത്ര പരിപാടിയില്‍ ദിലീപ്; പ്രതിഷേധത്തിന് പിന്നാലെ പിന്മാറ്റം

DRDO: അപ്രന്റീസ് തസ്തികയിൽ സ്റ്റൈപ്പന്റോടെ നിയമനം നേടാം; 46 ഒഴിവ്

SCROLL FOR NEXT