ഫയല്‍ ചിത്രം 
India

ജയ്പൂര്‍ സ്‌ഫോടനപരമ്പര : നാലു പ്രതികള്‍ക്ക് വധശിക്ഷ

2008 മെയ് 13നാണ് ജയ്പൂരില്‍ സ്‌ഫോടന പരമ്പര ഉണ്ടായത്. സ്‌ഫോടനങ്ങളില്‍ 71 പേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ജയ്പൂര്‍ സ്‌ഫോടന പരമ്പര കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. കേസിലെ പ്രതികളായ സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരെയാണ് പ്രത്യേക കോടതി വധശിക്ഷയ്ക്ക് ശിക്ഷിച്ചത്. കേസിലെ ഒരു പ്രതിയായ ഷഹബാസ് ഹസനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു.

2008 മെയ് 13നാണ് ജയ്പൂരില്‍ സ്‌ഫോടന പരമ്പര ഉണ്ടായത്. സ്‌ഫോടനങ്ങളില്‍ 71 പേര്‍ കൊല്ലപ്പെട്ടു. 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരേ ദിവസം ഒമ്പത് ഇടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്. പത്തിടത്താണ് സ്‌ഫോടന വസ്തുക്കള്‍ സ്ഥാപിച്ചിരുന്നത്. ഒരെണ്ണം പൊട്ടിത്തെറിച്ചില്ല.

നേരത്തെ, ഫെബ്രുവരി 2018ല്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരനായ ആരിസ് ഖാന്‍ അലിയാസ് ജുനൈദിനെ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, ഉത്തര്‍പ്രദേശ് കോടതി എന്നിവിടങ്ങളിലെ സ്‌ഫോടനത്തിനു പിന്നിലെ സൂത്രധാരന്‍ ഇയാളാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജയ്പൂരില്‍ സ്‌ഫോടനം നടത്തുന്നതിനായി ആരിസ് ഖാന്‍ ആതിഫ് അമീന്‍ എന്നയാള്‍ക്കൊപ്പം ഉഡുപ്പിയില്‍ നിന്ന് സ്‌ഫോടന വസ്തുക്കള്‍ ശേഖരിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT