India

ടോര്‍ച്ച് വെളിച്ചത്തില്‍ ഓപ്പറേഷന് വിധേയയായ സ്ത്രീ മരിച്ചു: ഹോസ്പിറ്റല്‍ അധികൃതര്‍ക്കെതിരെ കുടുംബം

ഓപ്പറേഷന്‍ ടേബിളില്‍ യുവതി കിടക്കുന്നതും യുവതിയുടെ വലതുകൈയില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പാട്‌ന: വൈദ്യുതി ഇല്ലാത്ത സമയത്ത് ടോര്‍ച്ച് വെളിച്ചത്തില്‍ ബീഹാറിലെ ആശുപത്രിയില്‍ ഓപ്പറേഷന് വിധേയയായ സ്ത്രീ മരിച്ചു. മാര്‍ച്ച് 19ാം തിയതിയായിരുന്നു യുവതിയുടെ ഓപ്പറേഷന്‍ ടോര്‍ച്ച് വെളിച്ചത്തില്‍ നടത്തിയത്. ഓപ്പറേഷന്‍ ടേബിളില്‍ യുവതി കിടക്കുന്നതും യുവതിയുടെ വലതുകൈയില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ബീഹാറിലെ സഹരാസയിലുള്ള സര്‍ദാര്‍ ആശുപത്രിയിലായിരുന്നു അസാധരണ സംഭവം അരങ്ങേറിയത്. ടോര്‍ച്ചിന്റേയും മൊബൈല്‍ ഫോണിന്റേയും വെളിച്ചത്തിലായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. 

എന്നാല്‍ യുവതിക്ക് നല്‍കിയ ചികിത്സയില്‍  തൃപ്തരായിരുന്നില്ല. ബന്ധുക്കള്‍ യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവര്‍ സുരക്ഷിതയാണെന്നും രണ്ട് ദിവസം കൂടി കാത്തുനില്‍ക്കണം എന്നുമായിരുന്നു ആശുപത്രി അധികൃതര്‍ ആദ്യം പറഞ്ഞത്. 'പിന്നെ പെട്ടെന്നാണ് പാറ്റ്‌നയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് അവര്‍ പറയുന്നത്. എല്ലുപൊട്ടിയിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവം ഉണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്'- ബന്ധുക്കള്‍ പറയുന്നു.

യുവതിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ വൈദ്യുതിയില്ലാത്തത് പരിഗണിക്കാതെ തന്നെ ഡോക്ടര്‍ ഓപ്പറേഷന് നിര്‍ദേശിക്കുകയായിരുന്നുവെന്നായിരുന്നു ലോക്കല്‍ ന്യൂസ് റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനം ഇല്ലാത്തതുകൊണ്ട് മൊബൈലിന്റേയും ടോര്‍ച്ചിന്റേയും വെളിച്ചത്തില്‍ ഓപ്പറേഷന്‍ നടത്തുകയായിരുന്നു.

ആശുപത്രിയില്‍ 24 മണിക്കൂറും വൈദ്യുതി വിതരണം ഉണ്ടായിരിക്കണമെന്ന ആവശ്യം നിരന്തരമായി തങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അധികാരികള്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കാറില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം യുവതി മരിച്ച സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം