India

ഡാം പണിതാല്‍ ഭരണകക്ഷിയുടെ നേട്ടമായി പറയാറില്ലേ, ബാലാക്കോട്ട് എടുത്തുകാട്ടിയാല്‍ എന്തെന്ന് മോദി

രാജ്യം മുഴുവന്‍ കേന്ദ്ര ഭരണത്തിന് അനുകൂലമായ തരംഗം വീശുകയാണ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭീകരതയെ 'കയറ്റി അയക്കുന്ന' പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കിയതിന്റെ 'ക്രെഡിറ്റ്' എന്‍ഡിഎ സര്‍ക്കാര്‍ അവകാശപ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ സൈന്യത്തെ രാഷ്ടീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം സര്‍ക്കാര്‍ അനങ്ങാതിരുന്നാല്‍ വിമര്‍ശകര്‍ എന്തു പറയുമായിരുന്നുവെന്ന് മോദി ചോദിച്ചു. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ തിരിച്ചുവരാതിരുന്നാല്‍ പ്രതിപക്ഷം മിണ്ടാതിരിക്കുമായിരുന്നോ? ഭീകരതയ്‌ക്കെതിരായ നടപടികള്‍ സൈന്യം പ്രകടിപ്പിച്ച ധീരതയില്‍ രാജ്യം അഭിമാനിക്കരുത് എന്നാണോ? നമ്മള്‍ അവരുടെ വീടിനുള്ളില്‍ കടന്നുകയറിയാണ് കണക്കു തീര്‍ത്തത്. സൈന്യത്തിന്റെ നേട്ടത്തില്‍ കോണ്‍ഗ്രസും ക്രെഡിറ്റ് എടുത്തോട്ടെ, ആരാണ് അവരെ തടയുന്നത്- ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ മോദി ചോദിച്ചു.

ഒരു അണക്കെട്ടു പണിതാല്‍ ഭരണകക്ഷി അതു നേട്ടമായി എടുത്തുകാട്ടില്ലേ? അതുപോലെ തന്നെ, ഭീകരതയെ കയറ്റി അയയ്ക്കുന്നതിന് പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ ഭരണകക്ഷി അതും നേട്ടമായി എടുത്തുകാട്ടും. ഇക്കാര്യത്തില്‍ ഇരട്ട നിലപാട് എന്തിനെന്ന് പ്രധാനമന്ത്രി ചോദിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ സമയത്ത് ആരെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നെങ്കില്‍ നിഷ്പക്ഷര്‍ എന്താണ് പറയുക? യുദ്ധകാലമാണ്, രാജ്യം ഒന്നായി നില്‍ക്കണം. ഇപ്പോള്‍ ഇന്ത്യ വിജയിച്ചുനില്‍ക്കുന്നതുകൊണ്ടാണോ നിലപാടു മാറുന്നതെന്ന് മോദി വിമര്‍ശിച്ചു.

ഭീകരതയ്‌ക്കെതിരെ സര്‍ക്കാര്‍ നിലപാടെടുക്കുന്നു എന്ന തോന്നല്‍ ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ട്. അവര്‍ ഒരു സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. ദിനംപ്രതി മൂന്നു തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കുന്ന തനിക്കു ജനങ്ങളുടെ വികാരം മനസിലാക്കാനാവുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യം മുഴുവന്‍ കേന്ദ്ര ഭരണത്തിന് അനുകൂലമായ തരംഗം വീശുകയാണ്. അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. തന്റെ സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു, അതുകൊണ്ടാണ് താന്‍ ഭരണത്തില്‍ തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തിന് മോദി വിരുദ്ധതയല്ലാതെ ഒന്നും പറയാനില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT