India

'ധൈര്യമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പോയി പോരാടൂ, സോഷ്യല്‍ മീഡിയയില്‍ യുദ്ധം ചെയ്തിട്ടെന്ത്‌ കാര്യം?'; യുദ്ധക്കൊതിയന്‍മാര്‍ക്കെതിരെ ബഡ്ഗാമില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ പോസ്റ്റിട്ട് ലൈക്ക് നേടുന്നത് പോലെയല്ല. അത് അതിഭീകരമാണ്. ഒരു യുദ്ധം വേണമെന്ന് ഒരിക്കലും ഞങ്ങള്‍ ആഗ്രഹിക്കില്ല. ഒരാള്‍ പോലും അതിര്‍ത്തിയില്‍ കൊല്ലപ്പെടാന്‍ പാടില്ലെന്നും വ

സമകാലിക മലയാളം ഡെസ്ക്

നാസിക്:യുദ്ധം വേണമെന്ന് സമൂഹ മാധ്യമങ്ങളില്‍ അലമുറയിടുന്നവര്‍ അതിര്‍ത്തിയിലേക്കാണ് പോകേണ്ടതെന്ന് ബഡ്ഗാമില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് രസിക്കുന്നത് പോലെ എളുപ്പമല്ല അവിടെ കാര്യങ്ങള്‍. വിര്‍ച്വല്‍ ഇടത്തില്‍ പോരാട്ടം നടത്തിയിട്ട് ഒന്നും നേടാനില്ല. ധൈര്യമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പോയി തെളിയിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

ബഡ്ഗാമില്‍ എംഐ-17 കോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ നിനന്ദ് മന്‍ഡാവ്‌ഗ്നെയുടെ ഭാര്യയാണ് വിജേത. നിനന്ദിനെ കൂടാതെ കോപ്ടറിലുണ്ടായിരുന്ന വിങ് കമാന്‍ഡറും മറ്റ് മൂന്ന് പേരും അന്ന് കൊല്ലപ്പട്ടിരുന്നു.

യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ പോസ്റ്റിട്ട് ലൈക്ക് നേടുന്നത് പോലെയല്ല. അത് അതിഭീകരമാണ്. ഒരു യുദ്ധം വേണമെന്ന് ഒരിക്കലും ഞങ്ങള്‍ ആഗ്രഹിക്കില്ല. ഒരാള്‍ പോലും അതിര്‍ത്തിയില്‍ കൊല്ലപ്പെടാന്‍ പാടില്ലെന്നും വിജേത പറഞ്ഞു. നിനന്ദിന്റെ മരണം സൃഷ്ടിച്ച ശൂന്യത ഇനിയൊന്നു കൊണ്ടും നികത്താനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് വയസുള്ള മകളും മാതാപിതാക്കളുമാണ് വിജേതയ്ക്കുള്ളത്. ഒരു മാസം മുമ്പാണ് നിനന്ദിന് കശ്മീരിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT