നന്ദാ ദേവി കൊടുമുടി 
India

നന്ദാദേവി കൊടുമുടി കയറുന്നതിനിടെ പര്‍വതാരോഹകരെ കാണാനില്ല ; സംഘത്തില്‍ വിദേശികളടക്കം എട്ടുപേര്‍ 

ഏഴ് വിദേശ പര്‍വതാരോഹകരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ലെയ്‌സണ്‍ ഓഫീസറും അടങ്ങുന്ന സംഘം മെയ് 13നാണ് പുറപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

പിത്തോര്‍ഗഡ് : ഉത്തരാഖണ്ഡിലെ നന്ദാ ദേവി കൊടുമുടി കയറുന്നതിനിടെ വിദേശ പര്‍വതാരോഹകര്‍ അടക്കം എട്ടുപേരെ കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പിത്തോര്‍ഗഡ് ജില്ലാ അധികൃതര്‍ അറിയിച്ചു. ഏഴ് വിദേശ പര്‍വതാരോഹകരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ലെയ്‌സണ്‍ ഓഫീസറും അടങ്ങുന്ന സംഘം മെയ് 13നാണ് മുന്‍സിയാരിയില്‍ നിന്നും പുറപ്പെട്ടത്. 

ബ്രിട്ടന്‍, അമേരിക്ക, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. മെയ് 25 ന് ശേഷമാണ് ഇവരെ കാണാതായതെന്ന് പിത്തോര്‍ഗഡ് ജില്ലാ മജിസ്‌ട്രേറ്റ് വി കെ ജോഗ്ദന്തെ പറഞ്ഞു. ഇവര്‍ ബേസ് ക്യാംപിലേക്ക് മടങ്ങിയെന്നായിരുന്നു മറ്റുള്ളവര്‍ വിചാരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കാണാതായ സംഘത്തിന്റെ ടീം ലീഡര്‍ ബ്രിട്ടീഷുകാരനായ മാര്‍ട്ടിന്‍ മോര്‍ട്ടെയ്ന്‍ പ്രശസ്തനായ പര്‍വതാരോഹകനാണ്. 

ജില്ലാ ആസ്ഥാനത്തിന് 132 കിലോമീറ്റര്‍ അകലെയുള്ള മുന്‍സിയാരിയില്‍ നിന്നാണ് കൊടുമുടിയിലേക്കുള്ള പാത ആരംഭിക്കുന്നത്. മുന്‍സിയാരിയില്‍ നിന്നും നന്ദാദേവി കൊടുമുടിയുടെ ബേസ് ക്യാംപിലേക്ക് 90 കിലോമീറ്ററാണുള്ളത്. 7434 മീറ്റര്‍ ഉയരമുള്ളതാണ് നന്ദാദേവി കൊടുമുടി. 

സംസ്ഥാന ദുരന്തനിവാരണ സേന, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ 14 അംഗ സംഘം തുടങ്ങിയവ തിരച്ചിലിന് നേതൃത്വം ന്ല്‍കിവരുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ കാണാതായവരെ കണ്ടെത്താന്‍ വ്യോമനിരീക്ഷണവും നടത്തുന്നതായി ജില്ലാ അധികൃതര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT