India

'നമ്മുടെ രാജ്യത്തെ ദ്രോഹിക്കുന്നവര്‍ വേണ്ട'- ഡൽഹിയിലെ ഹോട്ടലുകളിൽ ചൈനക്കാർക്ക് മുറിയില്ല; തീരുമാനവുമായി അസോസിയേഷൻ

'നമ്മുടെ രാജ്യത്തെ ദ്രോഹിക്കുന്നവര്‍ വേണ്ട'- ഡൽഹിയിലെ ഹോട്ടലുകളിൽ ചൈനക്കാർക്ക് മുറിയില്ല; തീരുമാനവുമായി അസോസിയേഷൻ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം രാജ്യത്തുടനീളം വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെത്തുന്ന ചൈനക്കാരെ തങ്ങളുടെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും താമസിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഉടമകള്‍ രംഗത്തെത്തി. ഡല്‍ഹി ഹോട്ടല്‍ ആന്‍ഡ് ഗസ്റ്റ് ഹൗസ് ഓണേഴ്‌സ് അസോസിയേഷനാണ് പ്രഖ്യാപനം നടത്തിയത്.

ഡല്‍ഹിയിലെത്തുന്ന ചൈനീസ് പൗരന്‍മാരെ തങ്ങളുടെ അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും തങ്ങാന്‍ അനുവദിക്കില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മഹേന്ദ്ര ഗുപ്ത പ്രതികരിച്ചു. 'നമ്മുടെ രാജ്യത്തെ ദ്രോഹിക്കാന്‍ ശ്രമിക്കുന്നവരെ ഞങ്ങളുടെ ഹോട്ടലുകളില്‍ എങ്ങനെ താമസിപ്പിക്കും'- ഗുപ്ത ചോദിച്ചു. കോവിഡ് 19നെ തുടര്‍ന്ന് സാമ്പത്തികമായി വലിയ തകര്‍ച്ച നേരിടുന്നുണ്ടെങ്കിലും മറ്റെന്തിനേക്കാളും വലുത് ജനിച്ച മണ്ണാണെന്ന് മഹേന്ദ്ര ഗുപ്ത കൂട്ടിച്ചേര്‍ത്തു.

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലാണ് ഇന്ത്യ- ചൈന സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിരവധി സൈനികര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇന്ത്യന്‍ സൈന്യം ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഉന്നത തലത്തില്‍ നടന്ന നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ മേഖലയില്‍ വീണ്ടും സമാധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'