പ്രതീകാത്മക ചിത്രം 
India

നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്‌നറില്‍ ഇടിച്ചുകയറി, അറിയാതെ മൂന്ന് കിലോമീറ്റര്‍ വാഹനം ഓടിച്ച് ഡ്രൈവര്‍, കാര്‍ പൊട്ടിത്തെറിച്ചു; മൂന്നുപേര്‍ രക്ഷപ്പെട്ടു, അംഗപരിമിതന്‍ കത്തിക്കരിഞ്ഞനിലയില്‍ 

ആന്ധ്രാപ്രദേശില്‍ നിയന്ത്രണംവിട്ട കാര്‍ കണ്ടെയ്‌നര്‍ ട്രക്കില്‍ ഇടിച്ചു കയറി പൊട്ടിത്തെറിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ നിയന്ത്രണംവിട്ട കാര്‍ കണ്ടെയ്‌നര്‍ ട്രക്കില്‍ ഇടിച്ചു കയറി പൊട്ടിത്തെറിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. കാറില്‍ ഒപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാങ്ക് ജീവനക്കാരന്‍ അംഗപരിമിതന്‍ ആയതുകൊണ്ടാണ് രക്ഷപ്പെടാന്‍ കഴിയാതിരുന്നതെന്ന് പൊലീസ് പറയുന്നു.

ആന്ധ്രാപ്രദേശ് കുര്‍ണൂല്‍ ജില്ലയിലെ നന്ദ്യാല്‍ നഗരത്തിന് സമീപമാണ് സംഭവം. എസ്ബിഐയിലെ ക്ലര്‍ക്കായ ശിവ കുമാറാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം ഹൈദരാബാദില്‍ നിന്ന് നന്ദ്യാലിലേക്ക് വാഹനം ഓടിച്ച് മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട കാര്‍ ആ സമയത്ത് കടന്നുവന്ന കണ്ടെയ്‌നര്‍ ട്രക്കിന്റെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുന്‍വശം പൂര്‍ണമായി തകര്‍ന്ന് കാര്‍ കണ്ടെയ്‌നര്‍ ട്രക്കിന്റെ അടിയില്‍ കുടുങ്ങി. ഇതറിയാതെ ഡ്രൈവര്‍ മൂന്ന് കിലോമീറ്ററാണ് കാറുമായി കണ്ടെയ്‌നര്‍ ലോറി ഓടിച്ചത്. കാര്‍ പൊട്ടിത്തെറിച്ച ശേഷം മാത്രമാണ് ലോറി നിര്‍ത്തിയത്.

അതിനിടെ മൂന്ന് സുഹൃത്തുക്കള്‍ കാറില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. എന്നാല്‍ ശാരീരിക വൈകല്യം കാരണം ബാങ്ക് ക്ലര്‍ക്കിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. ശിവ കുമാറിനൊപ്പം കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT