India

നിയമസഭാ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് സര്‍വെ

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വെ. എബിപി സീ വോട്ടര്‍ സര്‍വെയാണ് ബിജെപി തരംഗം പ്രവചിക്കുന്നത്. 

മഹാരാഷ്ട്രയില്‍ 288 ല്‍ 205 വരെ സീറ്റുകള്‍ ബിജെപി ശിവസേനാ സഖ്യം നേടാമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ശിവസേനയുമായി സഖ്യമില്ലെങ്കിലും ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തും. ഹരിയാനയിലെ 90 സീറ്റുകളില്‍ ബിജെപി 78ഉം നേടുമെന്നും സര്‍വെ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷം നേടി രണ്ടാമതും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പുകളാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നടക്കാന്‍ പോകുന്നത്. രണ്ട് സംസ്ഥാനങ്ങളും ബിജെപിയുടെ ശക്തി പ്രദേശങ്ങള്‍. രണ്ട് സംസ്ഥാനങ്ങളിലുമായി 11 ലക്ഷം ജനങ്ങളാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. 

തികഞ്ഞ ആത്മവിശ്വാസത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി. മഹാരാഷ്ട്രയില്‍ ശിവസേനയുമായി സീറ്റ് വിഭജനത്തില്‍ കല്ലുകടി നിലനില്‍ക്കുന്നുണ്ടെങ്കിലും തോല്‍വിയെക്കുറിച്ച് ബിജെപി ചിന്തിക്കുന്നില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ മികച്ച വിജയം ഇവിടങ്ങളിലും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനും അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പാക്കിയതിനും മുത്തലാഖ് ബില്ല് പാസാക്കിയതിനും ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT