India

നിരോധിത പ്ലാസ്റ്റിക്ക് ബാഗുകള്‍ കൈയ്യിലുണ്ടെങ്കില്‍ ഡെല്‍ഹിയില്‍ 5000 രൂപ പിഴ

ഒരാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ മൊത്തം പ്ലാസ്റ്റിക് സ്‌റ്റോക്കും പിടികൂടണമെന്നും ദേശീയ ഹരിത െ്രെടബ്യൂണല്‍ ഡെല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാന്‍ കടുത്ത നടപടികളുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി). 50 മൈക്രോണില്‍ താഴെയുള്ള ജീര്‍ണശേഷിയില്ലാത്തെ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കു ഇടക്കാല നിരോധനം ഏര്‍പ്പെടുത്തി എന്‍ജിടി ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതാന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

നിരോധിച്ച പ്ലാസ്റ്റിക് ബാഗുകള്‍ കൈയ്യില്‍വെക്കുന്നവരെ കണ്ടെത്തിയാല്‍ 5,000 രൂപ പിഴയീടാക്കാനും ബെഞ്ച് നിര്‍ദേശം നല്‍കി. പരിസ്ഥിതി നഷ്ടപരിഹാര തുകയായാണ് പിഴയീടാക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ നഗരത്തിലെ മൊത്തം പ്ലാസ്റ്റിക് സ്‌റ്റോക്കും പിടികൂടണമെന്നും ദേശീയ ഹരിത െ്രെടബ്യൂണല്‍ ഡെല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാലിന്യ നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നതിനെ കുറിച്ചും നഗരത്തിലെ മാലിന്യ നിര്‍മാര്‍ജ്ജനത്തെ കുറിച്ചും എഎപി സര്‍ക്കാരിനോടും ഡെല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും െ്രെടബ്യൂണല്‍ ആവശ്യപ്പെട്ടു. 

ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ രാജ്യ തലസ്ഥാന മേഖലയില്‍ ഡിസ്‌പോസല്‍ പ്ലാസ്റ്റിക് ഉപയോഗം ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. പ്ലാസ്റ്റിക് വ്യാപകമായി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ജൂലൈ 31ന് ഹരിത െ്രെടബ്യൂണല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

SCROLL FOR NEXT