India

പരസ്പരം കല്ലുവാരിയെറിഞ്ഞ് നാല് ഗ്രാമങ്ങള്‍, ഒരാളുടെ രക്തം വീഴുന്നതുവരെ തുടരുന്ന ആഘോഷം; കലാപമല്ല, ഇത് കാളി ദേവിയെ സന്തോഷിപ്പിക്കാന്‍ (വീഡിയോ) 

സിംലയില്‍ നിന്നും 30 കി.മീറ്റര്‍ അകലെയുള്ള ധാമി ​ഗ്രാമത്തിലാണ് വേറിട്ട ഈ ആഘോഷം വർഷം തോറും അരങ്ങേറുന്നത്

സമകാലിക മലയാളം ഡെസ്ക്

ധാമി (ഹിമാചല്‍ പ്രദേശ്): ഹിമാചല്‍ പ്രദേശിലെ ഹലോ​ഗിൽ പരമ്പരാ​ഗത ആഘോഷമായ കല്ലേറുമേള കൊണ്ടാടി. സിംലയില്‍ നിന്നും 30 കി.മീറ്റര്‍ അകലെയുള്ള ധാമി ​ഗ്രാമത്തിലാണ് വേറിട്ട ഈ ആഘോഷം വർഷം തോറും അരങ്ങേറുന്നത്. കാളി ദേവിയെ സന്തോഷിപ്പിക്കാനായാണ് നാല് നൂറ്റാണ്ടോളം പഴക്കമുള്ള ഈ ആഘോഷം ഇപ്പോഴും തുടർന്നുപോരുന്നത്. 

മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ നൂറ്റാണ്ടുകൾക്ക് മുമ്പ് ധാമി രാജ്ഞി സ്വന്തം ജീവൻ വിലകൊടുത്തെന്നും അന്ന് രാ‍ജ്ഞി നിർദ്ദേശിച്ചതാണ് ഇത്തരത്തിൽ ഒരു ആഘോഷമെന്നുമാണ് ​ഗ്രാമവാസികളുടെ വിശ്വാസം. ദീപാവലി കഴിയുന്ന പിറ്റേ ദിവസമാണ് ആഘോഷം നടത്തുന്നത്. ധാമി രാജകുടുംബാം​ഗങ്ങളെത്തിയാണ് ആഘോഷപരിപാടികൾക്ക് തുടക്കമിടുന്നത്. 

സമീപത്തുള്ള നാല് ഗ്രാമങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞാണ് കല്ലേറ് നടത്തുന്നത്. ആർക്കെങ്കിലും മുറിവ് പറ്റി രക്തമൊഴുകുന്നതുവരെ കല്ലേറ് തുടരും. മുറിവ് പറ്റിയ വ്യക്തി തന്റെ മുറിവിൽ നിന്ന് രക്തമെടുത്ത് ക്ഷേത്രത്തിലെ ഭ​ദ്രകാളി വി​ഗ്രഹത്തിൽ തിലകക്കുറിയായി അണിയിക്കുന്നതോടെയാണ് മേളയ്ക്ക് സമാപനമാകുന്നത്. ഈ വർഷവും ആയിരത്തോളം ആളുകൾ മേളയിൽ പങ്കെടുത്തു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT