India

പറമ്പില്‍ ആട് കയറി, ദലിതനെ കാല് പിടിച്ച് മാപ്പ് പറയിച്ചു; ഏഴ് പേര്‍ അറസ്റ്റില്‍ 

യര്‍ന്ന ജാതിക്കാരന്റെ പറമ്പില്‍ ആട് കയറിയതിന്റെ പേരില്‍ ദലിതനെ കാലുപിടിച്ചു മാപ്പ് പറയിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഉയര്‍ന്ന ജാതിക്കാരന്റെ പറമ്പില്‍ ആട് കയറിയതിന്റെ പേരില്‍ ദലിതനെ കാലുപിടിച്ചു മാപ്പ് പറയിച്ച സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 

ദലിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട പോള്‍ രാജ് എന്ന വ്യക്തി വളര്‍ത്തുന്ന ആട് ഉയര്‍ന്ന ജാതിയില്‍ പെട്ട സങ്കിലി തേവരുടെ പറമ്പില്‍ മേഞ്ഞുവെന്നതായിരുന്നു കുറ്റം. കയര്‍ അഴിഞ്ഞുപോയതോടെയാണ് ആട് ഇവരുടെ പറമ്പിലേക്ക് എത്തിയത്. എന്നാല്‍ പോള്‍ രാജും സങ്കിലി തേവരും തമ്മില്‍ ഇതിന്റെ പേരില്‍ വാക്കു തര്‍ക്കമുണ്ടായി. 

പിന്നാലെ തന്റെ ആളുകളേയും കൂട്ടി പോയി സിങ്കിലി തേവര്‍ പോള്‍ രാജിനെ മര്‍ദിച്ചു. ഈ സമയം പോള്‍ രാജും തിരിച്ച് അടിച്ചു. ദലിതനായ പോള്‍ രാജ് മര്‍ദിച്ചത് തേവര്‍ സമുദായത്തിന് അപമാനമായെന്ന് പറഞ്ഞാണ് പോള്‍ രാജിനെ കൊണ്ട് കാലില്‍ വീണ് മാപ്പ് പറയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. തേവര്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ തന്നെ ഇതിന്റെ വീഡിയോ എടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. 

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോള്‍ രാജ് പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് സിങ്കിലി തേവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റിലായത്. ഐടി നിയമം, പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം, കലാപത്തിന് ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT